റിസോട്ടുകളും ഹോട്ടലുകളും രാത്രിയിലെ ആഘോഷ പരിപാടികൾ റദ്ദു ചെയ്തു ; പുനഃക്രമീകരണങ്ങൾ ഇങ്ങനെ…

For full experience, Download our mobile application:
Get it on Google Play

കൊല്ലം : നിയന്ത്രണങ്ങളോടെയും കരുതലോടെയും പുതുവർഷ ആഘോഷം. രാത്രി കർശന നിയന്ത്രണം ഏർപ്പെടുത്തിയതിനാലും കൂട്ടംകൂടുന്ന സാഹചര്യം ഒഴിവാക്കണമെന്നു നിർദേശമുള്ളതിനാലും ആഘോഷത്തിന്റെ പകിട്ടു കുറയും. ഒമിക്രോൺ ഭീഷണി മൂലമാണു കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതേ തുടർന്നു മിക്ക റിസോട്ടുകളും ഹോട്ടലുകളും രാത്രിയിലെ ആഘോഷ പരിപാടികൾ റദ്ദു ചെയ്തു. ആഘോഷ പരിപാടികൾ പകൽ മാത്രമായി ചുരുക്കി. സിനിമാ തിയറ്ററുകളും രാത്രി 10നു ശേഷമുള്ള റിസർവേഷൻ റദ്ദു ചെയ്തു. തിയറ്ററുകളിൽ ഹോട്ടലുകളിലും 50% പേരുടെ സാന്നിധ്യമേ പാടുള്ളൂ എന്നാണ് നിർദേശം. കച്ചവട സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം പുതുവർഷ വിൽപനയെ ബാധിക്കും. ബീച്ചിലെ തിരക്കു നിയന്ത്രിക്കും. അതേസമയം രാത്രി നടത്താൻ നിശ്ചയിച്ചിരുന്ന പല ആഘോഷങ്ങളും നേരത്തെ അവസാനിക്കുന്ന തരത്തിൽ പുനഃക്രമീകരിച്ചിട്ടുണ്ട്.

ഡിടിപിസിയുടെ ആഘോഷം
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാളെയും മറ്റന്നാളും ആശ്രാമം അഡ്വഞ്ചർ പാർക്കിൽ കൊല്ലമാസ് ഫെസ്റ്റ് – 2022 നടക്കും. രാവിലെ മുതൽ വൈകിട്ടു വരെയാണ് ആഘോഷം. പൊതുജനങ്ങൾക്കു സൗജന്യ പ്രവേശനമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലാസത്തിനും കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള ഒട്ടേറെ പരിപാടികൾ ഉണ്ട്. മാജിക് ഷോ, കരോക്കേ ഗാനമേള, വിവിധ ഗെയിംഷോ, കരകൗശല ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും ഉണ്ടാകും. 10 മുതൽ വൈകിട്ടു 6 വരെ ഓരോ മണിക്കൂറിന്റെയും ഇടവേളകളിൽ നറുക്കെടുപ്പിലൂടെ 10 പേർക്ക് സൗജന്യമായി ബോട്ടിങ്, അഡ്വഞ്ചർ, ആക്ടിവിറ്റി എന്നിവയ്ക്ക് അവസരമുണ്ടാകും.

നിയന്ത്രണങ്ങൾ പാലിക്കാൻ തയാറാക്കണം
പുതുവത്സര ആഘോഷങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് കളക്ടർ അഫ്സാന പർവീൺ. രോഗവ്യാപന സാധ്യതകൾ ഒഴിവാക്കാൻ കർശനമായ നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ആൾക്കൂട്ടങ്ങൾ ഒഴിവാക്കിയും നിർദേശങ്ങൾ പാലിച്ചും പൊതുജനങ്ങൾ സഹകരിക്കണം. എല്ലാ ആഘോഷങ്ങളും രാത്രി 10 നു മുൻപ് അവസാനിപ്പിക്കണം. പൊതുസ്ഥലത്ത് നിർബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സെക്ടർ മജിസ്‌ട്രേട്ടുമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൂനെ കേസിൽ സിയയുടെ വാദങ്ങൾ പൊളിയുന്നു; മകന്റെ മുടി കൊഴിച്ചിലിനെക്കുറിച്ച് അറിയാമായിരുന്നെന്ന് കേതന്റെ കുടുംബം

0
പൂനെ: വ്യവസായി കേതൻ അഗർവാളിൻ്റെ കൊലപാതകത്തിൽ പ്രതികരണവുമായി പിതാവും പ്രമുഖ ബിൽഡറുമായ...

​’വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന അവസ്ഥ’;വി എം സുധീരനെതിരെ കെ ബാബു

0
കൊച്ചി: യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്നും അത് താന്‍ കുറേ അനുഭവിച്ചതാണെന്നും മുതിര്‍ന്ന...

എസ്എഫ്ഐക്കെതിരെയുള്ള ബ്ലേഡ് ആരോപണം വ്യാജം? ബാരിക്കേഡ് ദൃശ്യങ്ങൾ പുറത്തുവിട്ട് വെല്ലുവിളിയുമായി എം. ശിവപ്രസാദ്

0
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബ്ലേഡ് കൊണ്ടുവന്നെന്ന പൊലീസ്...

വിലങ്ങാട് വനത്തിനുള്ളിൽ ആളുകൾ കുടുങ്ങിയതായി സംശയം; തെരച്ചിലിനായി പ്രത്യേക സംഘം തിരിച്ചു

0
കോഴിക്കോട്: ജില്ലയിലെ വിലങ്ങാട് വനത്തിനുളളില്‍ ആളുകള്‍ കുടുങ്ങിയെന്ന് സംശയം. വനത്തില്‍ നിന്ന്...