ജമ്മു-കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നത് പ്രധാന അജണ്ട : ഗുലാം നബി ആസാദ്

For full experience, Download our mobile application:
Get it on Google Play

ജമ്മു : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി (ഡിഎപി) ചെയര്‍മാന്‍ ഗുലാം നബി ആസാദ് രംഗത്ത്. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടിക്ക് ജനപിന്തുണ സമാഹരിക്കാന്‍ ഒരു ബഹുജന സമ്പര്‍ക്ക പരിപാടി ആരംഭിക്കാന്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ ആസാദ് പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.

സാമുദായിക സൗഹാര്‍ദ്ദവും സാമൂഹിക ഘടനയും ശക്തിപ്പെടുത്തുന്നതിന് തന്‍റെ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. കത്വയില്‍ ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ഗുലാം നബി ആസാദ് പറഞ്ഞു- ‘കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണം. സ്വദേശികളുടെ ഭൂമിയും ജോലിയും സംരക്ഷിക്കണം. കുടിയേറ്റ കശ്മീരി പണ്ഡിറ്റുകളുടെ തിരിച്ചുവരവും പുനരധിവാസവുമാണ് ഞങ്ങളുടെ പാര്‍ട്ടിയുടെ പ്രധാന അജണ്ട.’

ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നത് വൈകുന്നതില്‍ ജമ്മുവില്‍ താമസിക്കുന്ന ആളുകള്‍ക്ക് ആശങ്കയുണ്ടെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ‘ബിജെപി സര്‍ക്കാര്‍ ഈ വിഷയത്തില്‍ കാലതാമസം വരുത്തരുത്. അസംബ്ലി തിരഞ്ഞെടുപ്പ് നടത്തുന്നതിന് മുമ്പ് ഞങ്ങള്‍ക്ക് അത് തിരികെ ആവശ്യമാണ്. അങ്ങനെ നമ്മുടെ സ്വന്തം ആളുകള്‍ക്ക് ഭരണം നടത്താനാകും.’-ആസാദ് കൂട്ടിച്ചേര്‍ത്തു. എല്ലാ മേഖലകളിലെയും ഉപമേഖലകളിലെയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആഗ്രഹങ്ങളും അഭിലാഷങ്ങളും ലഘൂകരിക്കാന്‍ തന്റെ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ജനങ്ങളിലേക്ക് എത്തിച്ചേരുകയും അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് അവരെ സഹായിക്കുകയും വേണം. ജനങ്ങള്‍ക്ക് നല്ല ഭരണം നല്‍കുന്നതിന് ശക്തമായ ഒരു മുന്നണി രൂപീകരിക്കാന്‍ ശ്രമിക്കുമെന്നും ആസാദ് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് മുന്‍ കോണ്‍ഗ്രസ് നേതാവ് ജമ്മു കശ്മീരിന്‍റെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് സംസാരിച്ചു. കശ്മീരിന്‍റെ സാമ്പത്തിക സ്ഥിതി തകര്‍ച്ചയുടെ വക്കിലാണെന്നും ടൂറിസം, ഹോര്‍ട്ടികള്‍ച്ചര്‍, ഗതാഗതം, വ്യാപാരം എന്നിങ്ങനെയുള്ള മേഖലകള്‍ വന്‍ നഷ്ടം സഹിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലാത്ത ആയിരക്കണക്കിന് വിദ്യാസമ്പന്നരായ യുവാക്കള്‍ ജമ്മു കശ്മീരില്‍ തൊഴിലവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ആസാദ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീട്ടിൽ കയറി ആക്രമണം നടത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

0
പത്തനംതിട്ട: തുമ്പമൺ ജംഗ്ഷന് സമീപം വീട്ടിൽ കയറി ആക്രമണം നടത്തിയ കാട്ടുപന്നിയെ...

പിഎം ശ്രീ സ്‌കൂൾ പദ്ധതിയിൽ നിന്ന്‌ ഉപാധികളൊന്നുമില്ലാതെ പിൻവാങ്ങണമെന്ന്‌ ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ വിദ്യാഭ്യാസ മന്ത്രി...

0
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കുന്ന പിഎം ശ്രീ സ്‌കൂൾ പദ്ധതിയിൽ...

നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ എം കെ...

0
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ...

ആരോഗ്യ വകുപ്പ് ഡയറക്ടർ ചുമതല ഏറ്റെടുക്കാൻ ഡോ. കെ.ജെ റീന എത്തിയതോടെ ഡിഎച്ച്എസ് ഓഫീസിൽ...

0
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ ചുമതല ഏറ്റെടുക്കാൻ ഡോ. കെ.ജെ റീന...