Thursday, April 25, 2024 10:53 pm

നാട്ടികയില്‍ അടച്ചിട്ട വീട്ടിലെ കവര്‍ച്ച : പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃപ്രയാര്‍ : നാട്ടിക പന്ത്രണ്ടാം കല്ലില്‍ അടച്ചിട്ടിരുന്ന ഇരുനില വീട് കുത്തിത്തുറന്ന് ഒമ്പത് പവന്‍ സ്വര്‍ണാഭരണങ്ങളും ഇരുപതിനായിരം രൂപയും കവര്‍ന്ന കേസിലെ പ്രതി പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായി. ചേറ്റുവ ചുള്ളിപ്പടി മമ്മ സ്രായില്ലത്ത് അസ്ലമിനെ (46) യാണ് ഡി.വൈ.എസ്.പി എന്‍.എസ് സലീമിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാള്‍ ബംഗാളി അസ്ലം എന്നാണ് അറിയപ്പെടുന്നത്. മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ ആര്‍ഭാട ജീവിതം നയിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്യും. അടച്ചിട്ട വീടുകള്‍ കണ്ടെത്തിയാണ് കവര്‍ച്ച നടത്തുകയെന്നും പോലീസ് പറഞ്ഞു.

മോഷണം നടത്തിയ വീട്ടില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. ദേശീയപാത 66 നാട്ടിക എം.എ പ്രോജക്റ്റിന് എതിര്‍വശം എരണേഴത്ത് വെങ്ങാലി മുരളിയുടെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ പത്താം തീയതി രാവിലെ വീട്ടുജോലിക്കായെത്തിയ സ്ത്രീയാണ് മോഷണം ആദ്യം അറിയുന്നത്. മുരളിയും കുടുംബവും വിദേശത്താണ് താമസം. വീടിന്‍റെ സുരക്ഷക്കായി സി.സി.ടി.വി കാമറകള്‍ മൊബൈല്‍ഫോണുമായി ബന്ധിപ്പിച്ചിരുന്നു. സി.സി.ടി.വിയില്‍ ദൃശ്യങ്ങള്‍ കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുടമ അടുത്ത ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു. ബന്ധു വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. സി.സി.ടി.വിയുടെ മോണിറ്ററും കാണാതായിരുന്നു. ടി.വി നശിപ്പിക്കാന്‍ ശ്രമിച്ചതായും കണ്ടെത്തി.

താഴത്തെ മുറിയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് നഷ്ടപ്പെട്ടത്. ഇരുനിലവീടിന്‍റെ മുകള്‍വശത്തെ പ്ലാസ്റ്റിക് നിര്‍മിത വാതില്‍ കുത്തിതുറന്നാണ് മോഷ്ടാവ് അകത്തുകടന്നിട്ടുള്ളത്. ഒരുമാസം മുമ്പാണ് മുരളിയും കുടുംബവും നാട്ടിലെത്തി മടങ്ങിയത്. ഡി.വൈ.എസ്.പി സലീഷ് എസ്.ശങ്കറിനൊപ്പം വലപ്പാട് എസ്.എച്ച്‌.ഒ സുശാന്ത്, എസ്.ഐ ബിജു പൗലോസ് എന്നിവരും സി.ആര്‍ പ്രദീപ്, രാജി, അജയഘോഷ്, അരുണ്‍ നാഥ്, ബാലകൃഷ്ണന്‍, ലെനിന്‍, അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും ; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

0
കോഴിക്കോട്: ഭക്ഷ്യക്കിറ്റിന് പിന്നാലെ കെട്ടുകണക്കിന് വസ്ത്രങ്ങളും പിടിച്ചെടുത്തു. വയനാട് മണ്ഡലത്തിലെ തിരുവമ്പാടിയില്‍...

കെജ്‌രിവാളിനെ നിരീക്ഷിക്കാൻ ജയിലിൽ ക്യാമറ ; പ്രധാനമന്ത്രിക്ക് കത്തയച്ച് എഎപി

0
ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിനെ ജയിലിൽ 24 മണിക്കൂറും നിരീക്ഷിക്കാൻ ക്യാമറയുണ്ടെന്ന ആരോപണത്തിൽ...

പോളിംഗ് സ്റ്റേഷനിലും സമീപത്തും ആയുധങ്ങള്‍ പാടില്ല

0
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പോളിംഗ് സ്റ്റേഷന്റെ പരിസര പ്രദേശങ്ങളില്‍ ആയുധങ്ങളുടെ സാന്നിധ്യം തെരഞ്ഞെടുപ്പ്...

ഔദ്യോഗിക രേഖ പ്രചരിപ്പിച്ച എല്ലാവര്‍ക്കുമെതിരെ നടപടി സ്വീകരിക്കും ; ജില്ലാ കളക്ടർ

0
പത്തനംതിട്ട : കോന്നിയില്‍ ഔദ്യോഗിക രേഖ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച എല്ലാവര്‍ക്കുമെതിരെ...