വാഷിങ്ടണ്‍ : യുദ്ധസഹായമായി അമേരിക്ക നൽകിയ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് റഷ്യയെ ആക്രമിക്കാൻ ഉക്രയ്‌ന് അനുമതി നൽകി ജോ ബൈഡൻ. റഷ്യ–- ഉക്രയ്‌ൻ യുദ്ധത്തിന് ചൊവ്വാഴ്ച 1000 ദിവസം തികയുന്ന അവസരത്തിലാണ് അമേരിക്കൻ പ്രസിഡന്റിന്റെ നയം മാറ്റം. 306 കിലോമീറ്റർവരെ അകലെയുള്ള ലക്ഷ്യം വേധിക്കാകുന്ന ആർമി ടാക്ടിക്കൽ മിസൈൽ സിസ്‌റ്റം ഉപയോഗിക്കാനാണ് അനുമതി നൽകിയത്. ഇതോടെ, അടുത്ത ദിവസംതന്നെ ഉക്രയ്‌ൻ റഷ്യയിലേക്ക് വൻ ആക്രമണം നടത്തുമെന്ന അഭ്യൂഹം ശക്തമായി. അമേരിക്ക നൽകിയ ദീർഘദൂര മിസൈൽ ഉക്രയ്‌ൻ റഷ്യക്കെതിരെ പ്രയോഗിക്കുന്നത് യുദ്ധത്തിൽ അമേരിക്കയും നാറ്റോയും പ്രത്യക്ഷ ഇടപെടൽ നടത്തുന്നതായ പ്രതീതി ഉണ്ടാക്കുമെന്നായിരുന്നു ഇതുവരെ ബൈഡന്റെ നിലപാട്. ഈ നയമാണ് ജനുവരി 20ന് ഡോണൾഡ് ട്രംപ് അധികാരമേൽക്കാനിരിക്കെ ബൈഡൻ തിരുത്തിയത്. അധികാരത്തിലെത്തിയാൽ റഷ്യ–- ഉക്രയ്‌ൻ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. റഷ്യക്കുവേണ്ടി ഉത്തര കൊറിയൻ സൈനികർ യുദ്ധത്തിനിറങ്ങിയതായും അമേരിക്ക അടുത്തിടെ ആരോപിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























