പത്തനംതിട്ട: സ്വർണ കൊള്ളയുമായി ബന്ധപ്പെട്ടു ദേവസ്വം ബോർഡ് മെമ്പർ സന്തോഷിനെതിരെ അന്വേഷണം നടത്തണമെന്നു കോൺഗ്രസ് നേതാവ് അഡ്വ വെട്ടൂർ ജ്യോതിപ്രസാദ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ദേവസ്വം മന്ത്രി കെ മുരളീധരൻ, എസ് ഐ ടി മേധാവി ശശിധരൻ എന്നിവർക്ക് നിവേദനം നൽകി. ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളികൾ 2025 സെപ്റ്റംബറിൽ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ സ്വർണം പൂശുവാൻ കൊടുത്തുവിട്ടതിൽ 2025 ലെ ദേവസ്വം ബോർഡിനും തെറ്റുപറ്റിയിട്ടുണ്ട്. ശബരിമല സ്പെഷൽ കമ്മീഷണറെ അറിയിക്കാതെയാണ് അന്ന് സന്നിധാനത്തുനിന്നും കൊണ്ടുപോയത്. പി എസ് പ്രശാന്ത് പ്രസിഡന്റായ ബോർഡാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.
ബോർഡിന്റെ 2 യോഗങ്ങളിൽ CPM പ്രതിനിധിയായ ദേവസ്വം ബോർഡ് അംഗം സന്തോഷ് കുമാർ കൂടി പങ്കെടുത്തതാണ്. സ്വർണപ്പാളി ചെന്നൈയിലേക്ക് കൊടുത്തുവിടുന്നതിന് എടുത്ത തീരുമാനത്തിൽ ബോർഡ് മെമ്പർ ആയ ശ്രീ സന്തോഷ് കുമാറിനും പങ്കുണ്ട്. ആയതിനാൽ സ്വർണ കൊള്ള കേസിൽ ശ്രീ സന്തോഷ് കുമാറിന്റെ പങ്കുകൂടി അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണം. ഇതോടൊപ്പം സ്വർണകൊള്ള കാലത്തു ദേവസ്വം പ്രസിഡന്റ് മെമ്പർമാർ ഇവരുടെ പേഴ്സണൽ സ്റ്റാഫുകളുടെ സാമ്പത്തിക സ്രോതസ്സും അന്വേഷിക്കണം. ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ വിജിലൻസിനെ ഉപയോഗിച്ച് രേഖകൾ പരിശോധിച്ച് സത്യമാണെന്നു കണ്ടാൽ SIT അന്വേഷണ പരിധിയിൽകൊണ്ടുവരണമെന്ന് ജ്യോതിപ്രസാദ് ആവശ്യപ്പെട്ടു





























