മകരവിളക്ക് : സുരക്ഷാ സംവിധാനം ശക്തമാക്കി

For full experience, Download our mobile application:
Get it on Google Play

ശബരിമല : മകരവിളക്കിനെത്തുന്ന ഭക്തരുടെ സൗകര്യാര്‍ഥം സന്നിധാനത്ത് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. അപകടങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍ വാസു സന്നിധാനത്ത് ഇന്ന് ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തില്‍ അറിയിച്ചു.

തിരുമുറ്റത്തും പരിസരപ്രദേശങ്ങളിലും മകരജ്യോതി ദര്‍ശനത്തിനെത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. തിരുമുറ്റത്തേക്ക് സ്റ്റാഫ് ഗേറ്റ് വഴി മാത്രമാകും പ്രവേശനം. പാസ് ലഭിച്ചവര്‍ക്ക് 5.15 വരെമാത്രം പ്രവേശനം നല്‍കും. കൊടിമരത്തിന് സമീപത്തും സോപാനത്തും നില്‍ക്കുന്നതിന് നിയോഗിക്കപ്പെട്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അതിലുപരിയായി കൂടുതല്‍പേര്‍ക്ക് നില്‍ക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ പട്ടികയിലില്ലാത്തവര്‍ ഈ ഭാഗങ്ങളിലേക്ക് പ്രവേശനത്തിന് മുതിരരുതെന്ന് പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. സര്‍ക്കാര്‍ വകുപ്പുകളുടേയും ഏജന്‍സികളുടേയും ദേവസ്വം ബോര്‍ഡിന്റേയും പ്രവര്‍ത്തനം തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി.

കുറ്റമറ്റ കുടിവെള്ള വിതരണ സംവിധാനമാണ് ശബരിമലയിലും പമ്പയിലും നിലയ്ക്കലിലുമെല്ലാം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മകരജ്യോതി ദര്‍ശനം കാണാന്‍ അയ്യപ്പ പൂങ്കാവനത്തില്‍ പര്‍ണശാലകള്‍ കെട്ടി താമസിക്കുന്നവര്‍ ഭക്ഷണം പാചകം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ വനം, പോലീസ്, ഫയര്‍ഫോഴ്‌സ് സ്‌ക്വാഡുകള്‍ രാപ്പകല്‍ ജാഗ്രത പുലര്‍ത്തുണ്ട്. അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് ഇത്. പുകവലിക്കുന്നവര്‍ക്കും മദ്യപിച്ചെത്തുന്നവര്‍ക്കും കര്‍ശന ശിക്ഷയാണ് നല്‍കിവരുന്നത്. കാനനപാതകളിലും മറ്റും ഇഴജന്തുക്കളുടെ ശല്യമുണ്ടായാല്‍ വനംവകുപ്പിന്റെ കണ്‍ട്രോള്‍ റൂമിലെ 04735 202077, 202074 എന്നീ നമ്പരുകളില്‍ അറിയിച്ചാല്‍ അടിയന്തിര സഹായം ലഭിക്കുമെന്ന് യോഗത്തില്‍ അറിയിച്ചു.

ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ എസ് രവി, എന്‍ വിജയകുമാര്‍, ദേവസ്വം കമ്മീഷ്ണര്‍ ബി എസ് തിരുമേനി, ദേവസ്വംബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ കൃഷ്ണകുമാര്‍, ദേവസ്വം വിജിലന്‍സ് എസ്.പി. ബിജോയ് പ്രഭാകര്‍, സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എസ് സുജിത്ദാസ്,എന്‍.ഡി.ആര്‍.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജി വിജയന്‍, ആര്‍.എ.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് എം ദിനേശ്, സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ് വി വിജയമോഹനന്‍, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി എസ് രാജേന്ദ്രപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഖമേനിയുടെ വിടവാങ്ങൽ; സംസ്കാരം അടുത്ത മാസം ഒൻപതിന്, ഇറാനിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ

0
തെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി...

ഒറ്റപ്പാലത്ത് പാഠപുസ്തക വിതരണം വൈകിയെന്ന പരാതി

0
പാലക്കാട്: പാഠപുസ്തക വിതരണം വൈകിയെന്ന പരാതിയില്‍ നടപടി. ഒറ്റപ്പാലം ഈസ്റ്റ് ഗവണ്‍മെന്റ്...

സ്ത്രീകൾക്ക് ഫ്രീ യാത്രയ്ക്കുള്ള ടിക്കറ്റ് റെഡി; കെ.എസ്.ആർ.ടി.സി ബസുകളിൽ സ്റ്റെൻസിൽ അടിക്കൽ ആരംഭിച്ചു

0
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍സി ബസുകളില്‍ സ്റ്റെന്‍സില്‍...

ഹോർമുസ് കടലിടുക്കിൽ തങ്ങൾ നിശ്ചയിച്ച ഉപരോധം എല്ലാ വാണിജ്യകപ്പലുകളും നിർബന്ധമായും പാലിക്കണമെന്ന് ഇന്ത്യയോട് യുഎസ്

0
ന്യൂഡൽഹി: ലോകരാജ്യങ്ങളുടെ സുപ്രധാന കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ തങ്ങൾ നിശ്ചയിച്ച...