വടകരയിലെ സജീവന്റെ കസ്റ്റഡി മരണം ; റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വടകര സജീവന്റെ കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിന് അന്വേഷണസംഘം ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. സജീവന്റെ മരണകാരണം ഹൃദയാഘാതമാണെങ്കിലും ഇതിലേക്ക് നയിച്ചത് സ്റ്റേഷനിലെ ശാരീരിക മാനസിക പീഡനമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഫോറന്‍സിക് സര്‍ജന്‍ നല്‍കിയ റിപ്പോര്‍ട്ട്.

സാക്ഷിമൊഴി, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ സജീവനെ മര്‍ദ്ദിച്ചത് എസ്‌ഐ നിജീഷും സി പി ഒ പ്രജീഷുമെന്ന് സ്ഥിരീകരിച്ചതുള്‍പ്പടെ വിശദവിവരങ്ങള്‍ സര്‍ക്കാരിന് നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടാകും. ഇരുവര്‍ക്കുമെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. ഒളിവില്‍ കഴിയുന്ന എസ്‌ഐ നിജീഷും സി പി ഒ പ്രജീഷിനുമായുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇരുവരുടെയും വീടുകളിലെത്തി വിവരം ശേഖരിച്ചു. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഇതിനിടെ പ്രതികള്‍ മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിർള ഹൗസിന് മുന്നിൽ രാഹുൽ ധർണ്ണയിരിക്കും

0
ദില്ലി: ഗാന്ധി സ്മൃതിയിലേക്ക് മാർച്ച് നടത്താനൊരുങ്ങി ഇന്ത്യ സഖ്യത്തിലെ എംപിമാർ. നീറ്റ്...

പശ്ചിമേഷ്യൻ കപ്പൽപ്പാതകളിലെ സംഘർഷ സാഹചര്യം വഷളാവുന്നു

0
ടെഹ്റാൻ: ഹൂത്തികൾ കൂടി ആക്രമണവുമായി രംഗത്തിറങ്ങിയതോടെ പശ്ചിമേഷ്യയിലെയും കപ്പൽപ്പാതകളിലെയും സംഘർഷ...

ആഴക്കടൽ മത്സ്യയിനങ്ങളെ അടുത്തറിയാൻ മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

0
കൊച്ചി : ആഴക്കടൽ മത്സ്യയിനങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ഗവേഷകർക്കും പൊതുജനങ്ങൾക്കും...