നടപടി സിപിഎം തീരുമാനിക്കട്ടെയെന്ന് സിപിഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭരണഘടനയെ ആക്ഷേപിച്ച് നടത്തിയ പ്രസംഗത്തിൽ നടപടി സിപിഎം തീരുമാനിക്കട്ടെയെന്ന് സിപിഐ. സിപിഎമ്മിന്റെ തീരുമാനത്തിനുശേഷം മാത്രം പ്രതികരണമെന്ന് കാനം രാജേന്ദ്രന്‍. സി.പി.എമ്മിന്റെ സെക്രട്ടേറിയറ്റ് അംഗമാണ് സജി ചെറിയാൻ. സി.പി.എമ്മിന്റെ ഇക്കാര്യത്തിലുള്ള തീരുമാനം വരട്ടെ. എന്നിട്ട് മാത്രമേ പ്രതികരണമുള്ളൂവെന്നും കാനം വ്യക്തമാക്കി. അതേസമയം, മന്ത്രി സജി ചെറിയാന്‍ തല്‍ക്കാലം രാജിവയ്ക്കില്ല. നിയമവശം പരിശോധിച്ചശേഷം മാത്രം നടപടിയെടുത്താല്‍ മതിയെന്നാണ് സജി ചെറിയാന്‍ കൂടി പങ്കെടുത്ത സിപിഎം അവയ്‍ലബിള്‍ സെക്രട്ടേറിയറ്റിന്റെ തീരുമാനം.

രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് എന്തിന് രാജിയെന്നാണ് മന്ത്രി മാധ്യമങ്ങള്‍ക്കു നല്‍കിയ ഉത്തരം. പറയാനുള്ളതെല്ലാം ഇന്നലെ പറ‍ഞ്ഞുവല്ലോ എന്നും പറഞ്ഞു. നാക്ക് പിഴ പറ്റിയെന്നായിരുന്നു സിപിഎം സെക്രട്ടേറിയറ്റില്‍ സജി ചെറിയാന്റെ വിശദീകരണം. മന്ത്രി ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്ന വിമര്‍ശനവും സെക്രട്ടേറിയറ്റിലുയര്‍ന്നു. സര്‍ക്കാരിനെയും പാര്‍ട്ടിയെയും മന്ത്രി പ്രതിരോധത്തിലാക്കിയെന്നും വിലയിരുത്തി. നാളെ ചേരുന്ന സമ്പൂര്‍ണ സെക്രട്ടേറിയറ്റ് ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ പറഞ്ഞു. സജി ചെറിയാന്‍ പ്രഥമദൃഷ്ടിയാ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നാണ് എജിയുടെ നിയമോപദേശം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ്...

0
തിരുവനന്തപുരം: വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ...

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസ് ; പ്രതി ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു

0
കോഴിക്കോട്: കോഴിക്കോട് പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായി പ്രതി...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ സമരവേദിയായ ജന്തർ മന്ദർ

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ...

ജനാധിപത്യത്തില്‍ ആരും ഭയപ്പെടരുത് ; നിങ്ങള്‍ ഭയപ്പെടുന്നില്ലെങ്കിൽ ഈ സര്‍ക്കാരിന് മുന്നില്‍ തല കുനിക്കുന്നില്ലെങ്കില്‍...

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍...