ജനങ്ങളെ ചേർത്ത് പിടിച്ച് പദ്ധതിയുമായി മുന്നോട്ടു പോകും – മന്ത്രി സജി ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാനാണ് ചിലരുടെ ശ്രമമെന്ന് മന്ത്രി സജി ചെറിയാൻ. സിൽവർ ലൈൻ കല്ലിടലിൽ ജനങ്ങളെ തെറ്റിധരിപ്പിക്കാൻ ശ്രമിക്കുന്നു. നിലവിൽ നടക്കുന്നത് ഭൂമി ഏറ്റെടുക്കലല്ല. ജനങ്ങളെ ചേർത്ത് പിടിച്ച് പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ പലയിടത്തും സില്‍വര്‍ ലൈൻ കല്ലിടല്‍ തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

കോട്ടയം നട്ടാശ്ശേരിയിലെ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കല്ലിടല്‍ സര്‍വേയും എറണാകുളം മാമലയിലെ ഉപഗ്രഹ സര്‍വേയും നിര്‍ത്തിവെച്ചു. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് സര്‍വേ നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചത്. നട്ടാശ്ശേരിയില്‍ സ്ഥാപിച്ച 12 കല്ലുകളും സമരക്കാര്‍ പിഴുതുമാറ്റി. മാമലയില്‍ ഉഗ്രഹ സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ തടഞ്ഞു. പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി.

കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥാപിച്ച സര്‍വേ കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുത് എറിഞ്ഞു. പ്രതിഷേധം ശക്തമായതോടെ ഉദ്യോഗസ്ഥര്‍ സര്‍വ്വേ നിര്‍ത്തി മടങ്ങുകയായിരുന്നു. എന്നാല്‍ കല്ലിടാന്‍ റവന്യൂ വകുപ്പ് നിര്‍ദേശിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജന്‍ വ്യക്തമാക്കി. ഇതോടെ കല്ലിടാന്‍ നിര്‍ദേശം നല്‍കിയത് ആരെന്ന കാര്യത്തില്‍ ആശയക്കുഴപ്പം വര്‍ധിച്ചു. പിന്നാലെ കെ റെയിലിന്റെ നിഷേധക്കുറിപ്പെത്തി. കല്ലിടുന്നത് റവന്യൂ വകുപ്പിന്റെ തീരുമാനമാകാം എന്ന വാര്‍ത്തക്ക് കെ റെയിലിന് ബന്ധമില്ലെന്നാണ് നിഷേധക്കുറിപ്പിലുളളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അന്താരാഷ്ട്ര ആണവ ഏജൻസിയുടെ പരിശോധനകളുമായി സഹകരിക്കാൻ ഇറാൻ തയ്യാറായി : ജെ.ഡി വാൻസ്

0
ജനീവ: യു എൻ,ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി...

​ആദ്യ ബജറ്റിൽ തന്നെ ന്യൂനപക്ഷ വകുപ്പിനെ കൈവിട്ട് ബംഗാളിലെ ബിജെപി ഭരണകൂടം; വിഹിതം ഗണ്യമായി...

0
കൊല്‍ക്കത്ത: ഭരണം ലഭിച്ചതിനു പിന്നാലെയുള്ള ആദ്യ ബജറ്റില്‍ തന്നെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ...

​’പ്രകൃതിദത്തം, 100% പരിശുദ്ധം’ എന്ന പേരിലുള്ള വ്യാജ പരസ്യങ്ങൾക്ക് പൂട്ടുവീഴുന്നു; പുതിയ നിയമം ജൂലൈ...

0
ന്യൂഡല്‍ഹി:ഉത്പന്നങ്ങളുടെ വിപണനത്തിനായി'100% പരിശുദ്ധി, 100% പ്രകൃതിദത്തം' എന്നിങ്ങനെയുള്ള ലേബലുകള്‍ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍...