ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ എംബിബിഎസ് അഖിലേന്ത്യാ ക്വാട്ടയില്‍ 50 ശതമാനം സീറ്റ് ഒബിസി വിഭാഗങ്ങള്‍ക്ക് നീക്കിവെയ്ക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി.
എഐഎഡിഎംകെയും ഡിഎംകെയും നല്‍കിയ ഹർജയിലാണ് സുപ്രീംകോടതി വിധിപറഞ്ഞത്. ഒബിസി വിഭാഗങ്ങള്‍ക്ക് അഖിലേന്ത്യാക്വട്ടയിലെ 50 ശതമാനം സീറ്റ് നല്‍കണമെന്ന ആവശ്യം പരിഗണിക്കാാനാവില്ലെന്ന് കോടതി പറഞ്ഞു.
ജൂലൈയില്‍ ഇത്തരമൊരു ഹർജി പരിഗണിച്ചുകൊണ്ട് കേന്ദ്ര, സംസ്ഥാന, സര്‍ക്കാരുകളും മെഡിക്കല്‍ കൗണ്‍സിലും ചേര്‍ന്ന് ഇക്കാര്യം ആലോചിക്കാന്‍ ഒരു കമ്മറ്റിയെ നിയമിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കമ്മറ്റിയുടെ തീരുമാനം ഈ വര്‍ഷം നടപ്പാക്കാനാവില്ലെന്നും അടുത്ത വര്‍ഷം മാത്രമേ നടപ്പാക്കാവൂ എന്നും കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.





























