മരണാനന്തരം കുട്ടികളുടെ അവയവങ്ങളെടുക്കുന്ന ആശുപത്രികള്‍ ; 48 വര്‍ഷത്തിനിപ്പുറം മകന്‍റെ അവയവങ്ങള്‍ സ്വന്തം അമ്മയ്ക്ക്

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ: 48 വർഷത്തിന് ശേഷം സ്‌കോട്ട്‌ലൻഡ് യുവതിക്ക് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ട മകന്റെ അവയവങ്ങൾ തിരികെ ലഭിച്ചതായി റിപ്പോർട്ട്. സ്‌കോട്ട്‌ലൻഡിൽ ആണ് സംഭവം. അവയവദാനത്തിന്റെ ഒരു ഓപ്‌ഷൻ വഴിയാണ് ഇവർക്ക് തന്റെ കുഞ്ഞിന്റെ അവയവം തിരികെ ലഭിച്ചിരിക്കുന്നത്. ജീവിച്ചിരിക്കെ തന്നെ വ്യക്തികള്‍ക്ക് തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിനായി എഴുതിവയ്ക്കാം. അല്ലെങ്കില്‍ പ്രിയപ്പെട്ടവര്‍ ഈ ലോകത്തോട് വിട പറയുമ്പോള്‍ അവര്‍ക്കുള്ള ഏറ്റവും നല്ല സമ്മാനമായോ, ആദരമായോ അവരുടെ അവയവങ്ങള്‍ മറ്റ് പലരുടെയും ജീവൻ തിരിച്ചെടുക്കുന്നതിനായി ദാനം ചെയ്യാൻ കഴിയും.

സ്കോട്ട്‌ലൻഡിലെ എഡിൻബർഗിൽ നിന്നുള്ള 74 കാരിയായ ലിഡിയ റീഡ് ആണ്, 1975-ൽ തന്റെ മരണശേഷം തന്റെ മകന്റെ ശവപ്പെട്ടിയിൽ മനുഷ്യാവശിഷ്ടങ്ങളൊന്നും കാണാത്തതിനെ തുടർന്ന് അന്വേഷണം നടത്തിയത്. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ അവർക്ക് സ്വന്തം കുഞ്ഞിന്റെ അവയവം കണ്ടെത്താൻ കഴിഞ്ഞു. 2017 സെപ്റ്റംബറിൽ കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാൻ കോടതി ഉത്തരവിട്ടതോടെയാണ് എല്ലാത്തിന്റെയും തുടക്കം. റിസസ് രോഗം ബാധിച്ച് മരിക്കുമ്പോൾ റീഡിന്റെ കുഞ്ഞ് ഗാരിക്ക് ഒരാഴ്ച പ്രായമായിരുന്നു. മകൻ മരിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം അവനെ കാണണമെന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടപ്പോൾ മറ്റൊരു കുട്ടിയെ കാണിച്ചുവെന്ന് റീഡ് അവകാശപ്പെട്ടു.

തന്റെ ആഗ്രഹത്തിന് വിരുദ്ധമായി മകന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയെന്നും അവർ പറഞ്ഞു. തന്റെ മകന്റെ അവയവങ്ങൾ ഗവേഷണത്തിനായി നീക്കം ചെയ്തതാണെന്ന സംശയവും ഇവർ ഉയർത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് ശരിയാണെന്ന് കണ്ടെത്തി. എഡിൻബർഗ് റോയൽ ഇൻഫർമറിയിൽ സൂക്ഷിച്ചിരുന്ന അവയവങ്ങളും മറ്റ് ശരീരഭാഗങ്ങളും ഗാരിയുടെ അമ്മയ്ക്ക് കൈമാറാൻ ക്രൗൺ ഓഫീസ് അനുമതി നൽകി. മരണപ്പെട്ട കുട്ടികളുടെ ശരീരഭാഗങ്ങൾ ഗവേഷണത്തിനായി ആശുപത്രികൾ എങ്ങനെയാണ് നിയമവിരുദ്ധമായി സൂക്ഷിച്ചുവെച്ചത് എന്ന് തുറന്നുകാട്ടിയ സ്കോട്ടിഷ് കാമ്പെയ്‌നിലെ പ്രമുഖ വ്യക്തിയാണ് റീഡ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...