സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാര്‍ തീരുമാനമെടുക്കേണ്ട ഫയലുകള്‍ക്ക് ഇനി നാല് തട്ടുകള്‍ മാത്രമേ ഉണ്ടാകൂ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാര്‍ തീരുമാനമെടുക്കേണ്ട ഫയലുകള്‍ക്ക് ഇനി നാല് തട്ടുകള്‍ മാത്രമേ ഉണ്ടാകൂ. ഭരണ പരിഷ്കാര കമീഷന്‍ നിര്‍ദേശത്തി‍ന്റ് അടിസ്ഥാനത്തില്‍ ഫയല്‍ നീക്കം സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. കഴിഞ്ഞ മന്ത്രിസഭ യോഗം ഇത് അംഗീകരിച്ചിരുന്നു. ഇതോടെ ഫയല്‍ നീക്കം വേഗത്തിലാകും. തീരുമാനങ്ങളും ഉത്തരവുകളും വേഗത്തില്‍ വരികയും ചെയ്യും. മന്ത്രി തലത്തില്‍ തീരുമാനിക്കേണ്ട ഫയലുകളില്‍ സെക്രട്ടറി മുഖേന സമര്‍പ്പിക്കേണ്ട ഫയലുകള്‍ സെക്ഷന്‍ – അണ്ടര്‍ സെക്രട്ടറി – ഡെപ്യൂട്ടി /ജോയന്റ് /അഡീഷനല്‍ /സ്പെഷല്‍ സെക്രട്ടറി -സെക്രട്ടറി – മന്ത്രി /മുഖ്യമന്ത്രി എന്ന നിലയിലാകും കാണുക. സെക്രട്ടറി മുഖേനയല്ലാതെ അയക്കുന്ന ഫയലുകള്‍ക്ക് മൂന്ന് തട്ടാകും ഉണ്ടാവുക. സെക്ഷന്‍ – അണ്ടര്‍ സെക്രട്ടറി – ഡെപ്യൂട്ടി /ജോയന്റ് /അഡീഷനല്‍ /സ്പെഷല്‍ സെക്രട്ടറി -മന്ത്രി /മുഖ്യമന്ത്രി.

മുഖ്യമന്ത്രി തലത്തില്‍ തീരുമാനമെടുക്കേണ്ട ഫയലുകള്‍ക്ക് അവിടെ എത്താന്‍ നാല് തട്ടുണ്ടാകും. സെക്ഷന്‍ – അണ്ടര്‍ സെക്രട്ടറി – ഡെപ്യൂട്ടി /ജോയന്റ് /അഡീഷനല്‍ /സ്പെഷല്‍ സെക്രട്ടറി -സെക്രട്ടറി – മന്ത്രി /മുഖ്യമന്ത്രി. ഇതില്‍ സെക്രട്ടറി കാണേണ്ട ഫയലുകള്‍ മൂന്ന് തട്ടുകള്‍ വഴി മന്ത്രിക്ക് സമര്‍പ്പിക്കണം. സെക്രട്ടറി കാണേണ്ടതില്ലാത്ത ഫയലുകള്‍ സെക്ഷനുകളില്‍ നിന്നും അണ്ടര്‍ സെക്രട്ടറി മുതല്‍ സ്പെഷല്‍ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥരില്‍ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കണ്ട് വകുപ്പ് മന്ത്രിക്ക് സമര്‍പ്പിക്കണം. അതിന് രണ്ട് തട്ടുകളാകും ഉണ്ടാവുക.

മന്ത്രിസഭ യോഗത്തിനായി സമര്‍പ്പിക്കുന്നത് മുഖ്യമന്ത്രിയുടെ ഉത്തരവിനായുള്ള ഫയലുകള്‍ അഞ്ച് തട്ട് കടന്നാണ് മുഖ്യമന്ത്രിയുടെ അടുത്ത് എത്തേണ്ടത്. സെക്ഷന്‍ – അണ്ടര്‍ സെക്രട്ടറി – ഡെപ്യൂട്ടി /ജോയന്റ് /അഡീഷനല്‍/സ്പെഷല്‍ സെക്രട്ടറി-സെക്രട്ടറി-മന്ത്രി-മുഖ്യമന്ത്രി. മന്ത്രിസഭ യോഗത്തിനുള്ള കുറിപ്പുകള്‍ അംഗീകാരത്തിന് നല്‍കുന്നതും അഞ്ച് തട്ട് കടന്നാകണം. സെക്ഷനില്‍ നിന്നും അണ്ടര്‍ സെക്രട്ടറി മുതല്‍ സ്പെഷല്‍ സെക്രട്ടറി വരെയുള്ളവരില്‍ രണ്ട് ഉദ്യോഗസ്ഥര്‍ കണ്ട് വകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവര്‍ മുഖേന മന്ത്രിക്ക് സമര്‍പ്പിക്കണം.

മന്ത്രിസഭയുടെ പരിഗണനക്ക് സമര്‍പ്പിക്കുന്ന കുറിപ്പുകള്‍ അടങ്ങുന്ന ഫയലുകളില്‍ മറ്റ് വകുപ്പുകളുടെ അഭിപ്രായം തേടേണ്ട ഫയലുകള്‍ സെക്ഷനില്‍ നിന്ന് ഡെപ്യൂട്ടി സെക്രട്ടറിയോ അതിന് മുകളിലുള്ള ശ്രേണിയിലുള്ള ഉദ്യോഗസ്ഥനോ കണ്ട് വകുപ്പ് സെക്രട്ടറി മുഖേന അയക്കണം. രണ്ട് തട്ടുകള്‍ കടന്ന് വകുപ്പ് സെക്രട്ടറിക്ക്. ചീഫ് സെക്രട്ടറി കാണേണ്ടതും തീരുമാനം എടുക്കേണ്ടതുമായ ഫയലുകള്‍ മൂന്ന് തട്ട് കടന്നാകും ചീഫ് സെക്രട്ടറിയിലെത്തുക. സെക്ഷന്‍ – അണ്ടര്‍ സെക്രട്ടറി – ഡെപ്യൂട്ടി /ജോയന്റ് /അഡീഷനല്‍ /സ്പെഷല്‍ സെക്രട്ടറി – സെക്രട്ടറി. സെക്രട്ടറി തലത്തില്‍ തീരുമാനമെടുക്കേണ്ട ഫയലുകള്‍ സെക്ഷനില്‍ നിന്നും അണ്ടര്‍ സെക്രട്ടറി മുതല്‍ സ്പെഷല്‍ സെക്രട്ടറി വരെ ഉദ്യോഗസ്ഥരിലൊരാള്‍ കണ്ട് സെക്രട്ടറിക്ക് നല്‍കണം. രണ്ട് തട്ടുകള്‍ കടന്ന് സെക്രട്ടറിക്ക്. പതിവ് ഫയലുകള്‍ തഴേതട്ടില്‍ വിശദമായി പരിശോധിക്കുമ്പോള്‍ നേരിട്ട് തീരുമാനമെടുക്കേണ്ട അധികാരിക്ക് നല്‍കണം. ഓരോ വകുപ്പുകളിലും തട്ടുകള്‍ എത്രയാണെന്ന് അതത് സെക്രട്ടറിമാര്‍ വകുപ്പ് മന്ത്രിമാരുമായി ആലോചിച്ച്‌ ഉത്തരവിറക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ആക്രമണം

0
തൃശൂര്‍: ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ...

സിപിഎമ്മിന്റെ ഒരു നേതാവും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ലെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ.എന്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

പ്രായപൂർത്തിയാവാത്ത നാല് പെൺകുട്ടികളെ പീഡിപ്പിച്ചു ; സുവിശേഷ പ്രസംഗകന് വധശിക്ഷ വിധിച്ചു

0
മധുര : പ്രായപൂർത്തിയാവാത്ത നാലു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനെന്ന്...