ഇടുക്കി : ഭാര്യാമാതാവിന് ഇന്‍സുലിന്‍ നല്‍കാനെത്തിയ പെണ്‍കുട്ടിയെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. ഇടുക്കി തൊടുപുഴയിലാണ് സംഭവം. മുട്ടം മേപ്പുറത്ത് ജോമോനാണ് പോലീസിന്‍റെ പിടിയിലായത്. വീട്ടിലെത്തിയ പത്തൊന്‍മ്പതുകാരിയായ പെണ്‍കുട്ടിയെ കടന്നു പിടിക്കാനും ഉപദ്രവിക്കാനുമാണ് ഇയാള്‍ ശ്രമിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.
സംഭവ സമയത്ത് ജോമോനും ഭാര്യ മാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജോമോൻ്റെ ഭാര്യയും മകളും ഡോക്ടറെ കാണാൻ പോയിരിക്കുകയായിരുന്നു. ഈ സമയം ജോമോൻ്റെ മകൾ പെൺകുട്ടിയെ വിളിച്ച് മുത്തശിക്ക് ഇൻസുലിൻ നൽകാൻ വീട്ടിലേയ്ക്ക് ചെല്ലണമെന്ന് ആവശ്യപ്പെട്ടു. വീട്ടിലെത്തിയ പെൺകുട്ടി പ്രതിയുടെ ഭാര്യ മാതാവിന് ഇൻസുലിൻ നൽകി. മടങ്ങാൻ തുടങ്ങിയപ്പോൾ തങ്ങൾ അടുത്ത ആഴ്ച വിദേശത്തേക്ക് പോകുന്നതിനാൽ വീട്ടിലെ വാഷിംഗ് മെഷീൻ പ്രവർത്തിക്കുന്ന രീതി മറ്റും കാണിച്ചു നൽകാമെന്ന പറഞ്ഞ് മുകളിലത്തെ നിലയിലേക്ക് പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി. ഇവിടെ വെച്ച് പെൺകുട്ടിയെ ജോമോൻ കടന്നുപിടിക്കുകയും കവിളിൽ കടിച്ചു മുറിവേൽപ്പിക്കുകയും ചെയ്തു.