കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചു ; തൃക്കാക്കരയിൽ കടയുടമയ്ക്കും ജീവനക്കാരനും മർദ്ദനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം തൃക്കാക്കരയിൽ ഭക്ഷണം കഴിച്ചതിന് ശേഷം പണം ചോദിച്ച കടയുടമയെയും ജീവനക്കാരനെയും യുവാക്കൾ ചേർന്ന് മർദിച്ചതായി പരാതി. തൃക്കാക്കരയിലെ ‘ടീ കമ്പനി’ എന്ന സ്ഥാപനത്തിലാണ് സംഭവം. ആക്രമണത്തിൽ കടയുടമ തൻസിൽ, അസം സ്വദേശിയായ ജീവനക്കാരൻ അബ്ബാസ് എന്നിവർക്കാണ് മർദനമേറ്റത്. തൻസിലിൻ്റെ മുഖത്തും മൂക്കിനും ചെവിക്കും പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിൽസ തേടി. തൃക്കാക്കര പോലീസ് അന്വേഷണം ആരംഭിച്ചു.

ഇൻഫോ പാർക്കിനുള്ളിലുള്ള ഷവർമ കടയിൽ ജോലി ചെയ്യുന്ന മൂന്ന് യുവാക്കളാണ് ആക്രമണം നടത്തിയത്. ഇവർ പതിവായി ഇതേ കടയിൽ എത്തി ചെറുകടികളും ചായയും കുടിച്ച ശേഷം മുങ്ങുകയാണ് പതിവെന്ന് പരുക്കേറ്റ കടയുടമ പറഞ്ഞു. ഇന്നലെ ഞായറാഴ്ചയായതിനാൽ കടയിൽ തിരക്കു തീരെ കുറവായിരുന്നു. പതിവുപോലെ ചായയും ചെറുകടികളും കഴിച്ച് കഴിച്ച് ബില്ലുകൊടുക്കാതെ പുറത്തേക്കിറങ്ങിയ ഇവരോട് പണം തന്നിട്ടുപോകാൻ ആവശ്യപ്പെട്ടപ്പോൾ ആദ്യം ജീവനക്കാരനെയും പിന്നീട് കടയുടമയെയും ആക്രമിക്കുകയായിരുന്നു. അക്രമത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. അക്രമികളിൽ ഒരാളെ പോലീസ് പിടികൂടി. പരാതിക്കാരിൽ നിന്നും മൊഴിയെടുത്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് തൃക്കാക്കര പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...