വൈത്തിരി : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥ് എസ്.എഫ്.ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനത്തെത്തുടർന്ന് മരിച്ച സംഭവത്തിൽ കൊലപാതക സാദ്ധ്യത പരിശോധിക്കണമെന്ന് പൊലീസ് കല്പറ്റ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട്. പ്രതികൾക്ക് ജാമ്യം അനുവദികസിദ്ധാർത്ഥിനു നേരെയുണ്ടായത് കൊടുംക്രൂരതയാണ്. കോളേജ് ഹോസ്റ്റലിൽ ഒരുകൂട്ടം വിദ്യാർത്ഥികൾ നടപ്പാക്കിവരുന്ന അലിഖിത നിയമമനുസരിച്ചായിരുന്നു വിചാരണയും ക്രൂരമർദ്ദനവും. ഒരു പെൺകുട്ടി പരാതി നൽകിയിട്ടുണ്ടെന്നും അത് ഒത്തുതീർപ്പാക്കാമെന്നും പറഞ്ഞാണ് വീട്ടിലേക്ക് തിരിച്ച സിദ്ധാർത്ഥിനെ വിളിച്ചുവരുത്തിയത്. നിയമനടപടിയുമായി മുന്നോട്ടു പോയാൽ പൊലീസ് കേസാകുമെന്നും ഭീഷണിപ്പെടുത്തി. പ്രതികളിലൊരാളായ രഹാന്റെ ഫോണിൽ നിന്ന് മറ്റൊരു പ്രതി ഡാനിഷാണ് സിദ്ധാർത്ഥിനെ വിളിച്ചത്.
ഫെബ്രുവരി 16ന് രാവിലെ കോളേജിൽ തിരിച്ചെത്തിയ സിദ്ധാർത്ഥിനെ പ്രതികൾ പുറത്തുവിടാതെ തടഞ്ഞുവച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് രാത്രി ഒമ്പത് മുതൽ പ്രാകൃതരീതിയിൽ മർദ്ദനം തുടങ്ങി. ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ച് ബെൽറ്റ്, കേബിൾ, വയർ എന്നിവ ഉപയോഗിച്ച് അടിച്ചു. കാൽകൊണ്ട് തൊഴിച്ചു. പുലർച്ചെ രണ്ടുവരെ മർദ്ദനം തുടർന്നു. 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റൽ മുറിയിലെ ടോയ്ലെറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.





























