സിദ്ധാർത്ഥിന്റെ ദുരൂഹ മരണം ; കൊലപാതക സാധ്യത പരിശോധിക്കണം, റിമാൻഡ് റിപ്പോർട്ടിൽ പോലീസ്

For full experience, Download our mobile application:
Get it on Google Play

വൈത്തിരി : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥ് എസ്.എഫ്.ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനത്തെത്തുടർന്ന് മരിച്ച സംഭവത്തിൽ കൊലപാതക സാദ്ധ്യത പരിശോധിക്കണമെന്ന് പൊലീസ് കല്പറ്റ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട്. പ്രതികൾക്ക് ജാമ്യം അനുവദികസിദ്ധാർത്ഥിനു നേരെയുണ്ടായത് കൊടുംക്രൂരതയാണ്. കോളേജ് ഹോസ്റ്റലിൽ ഒരുകൂട്ടം വിദ്യാർത്ഥികൾ നടപ്പാക്കിവരുന്ന അലിഖിത നിയമമനുസരിച്ചായിരുന്നു വിചാരണയും ക്രൂരമർദ്ദനവും. ഒരു പെൺകുട്ടി പരാതി നൽകിയിട്ടുണ്ടെന്നും അത് ഒത്തുതീർപ്പാക്കാമെന്നും പറഞ്ഞാണ് വീട്ടിലേക്ക് തിരിച്ച സിദ്ധാർത്ഥിനെ വിളിച്ചുവരുത്തിയത്. നിയമനടപടിയുമായി മുന്നോട്ടു പോയാൽ പൊലീസ് കേസാകുമെന്നും ഭീഷണിപ്പെടുത്തി. പ്രതികളിലൊരാളായ രഹാന്റെ ഫോണിൽ നിന്ന് മറ്റൊരു പ്രതി ഡാനിഷാണ് സിദ്ധാർത്ഥിനെ വിളിച്ചത്.

ഫെബ്രുവരി 16ന് രാവിലെ കോളേജിൽ തിരിച്ചെത്തിയ സിദ്ധാ‌ർത്ഥിനെ പ്രതികൾ പുറത്തുവിടാതെ തടഞ്ഞുവച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് രാത്രി ഒമ്പത് മുതൽ പ്രാകൃതരീതിയിൽ മർദ്ദനം തുടങ്ങി. ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ച് ബെൽറ്റ്, കേബിൾ, വയർ എന്നിവ ഉപയോഗിച്ച് അടിച്ചു. കാൽകൊണ്ട് തൊഴിച്ചു. പുലർച്ചെ രണ്ടുവരെ മർദ്ദനം തുടർന്നു. 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റൽ മുറിയിലെ ടോയ്ലെറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു ; ഇന്ധനവില കുറയുമോയെന്ന് ഉറ്റുനോക്കി വിപണി

0
ദില്ലി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമായി അമേരിക്കയും ഇറാനും...

അവയവ കച്ചവടം : സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി പരിശോധന

0
കൊച്ചി: സംസ്ഥാനത്ത് അവയവ കച്ചവടത്തിൽ അഞ്ചിടങ്ങളിൽ ഇഡി പരിശോധന. കൊച്ചിയിലെ പ്രധാന...

തമിഴ്നാട്ടിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു

0
കോയമ്പത്തൂ‍ർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. കോവൈപുതുരിലെ പാർക്ക്...

എസ്‌പിയിൽ പിളർപ്പില്ല : ബിജെപിയുടെ അവകാശവാദം തള്ളി അഖിലേഷ് യാദവ്

0
ലഖ്‌നൗ: സമാജ്‌വാദി പാർട്ടിയിൽ (എസ്‌പി) വലിയൊരു പിളർപ്പ് ഉണ്ടാകാൻ പോകുകയാണെന്ന ഉത്തർപ്രദേശ്...