ന്യൂഡൽഹി : മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ കോവിഡ് മുക്തനായെന്ന് ഉത്തർപ്രദേശ് സര്‍ക്കാര്‍. ഇന്നലെ ഡിസ്ചാർജ് ചെയ്ത് വീണ്ടും ജയിലിലേക്ക് മാറ്റിയെന്നും യുപി സർക്കാർ കാപ്പന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സുപ്രീം കോടതിക്ക് നൽകിയ മെഡിക്കൽ റിപ്പോര്‍ട്ടിൽ പറയുന്നു.
കാപ്പന് മുറിവേറ്റിരുന്നെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്. 6 പേജുള്ള സത്യവാങ്മൂലമാണ് സർക്കാർ സമർപ്പിച്ചത്. കാപ്പന്റെ ഭാര്യ ഉന്നയിച്ച ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്നാണ് വാദം. സിദ്ദിഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.