ഗോവ: ക്യാബിനിലും കോക്പിറ്റിലും പുക ഉയർന്നതിനെ തുടർന്ന് സ്‌പൈസ് ജെറ്റ് വിമാനത്തിന് അടിയന്തര ലാൻഡിംഗ്.രാത്രിയാണ് സംഭവം. ഹൈദരാബാദ് വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം എമർജൻസി എക്‌സിറ്റ് വഴി യാത്രക്കാരെ ഇറക്കുകയായിരുന്നു. ഗോവയിൽ നിന്നും വരികയായിരുന്ന വിമാനത്തിലാണ് പുക ഉയർന്നത്. 86 യാത്രക്കാരുണ്ടായിരുന്നു.
സംഭവത്തെ തുടർന്ന് ഒമ്പത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി ഹൈദരാബാദ് വിമാനത്താവള അധികൃതർ പറഞ്ഞു. അടുത്ത കാലത്തായി സ്പൈസ്ജെറ്റ് പ്രവർത്തനപരവും സാമ്പത്തികവുമായ പ്രതിസന്ധികൾ നേരിടുന്നുണ്ട്. അതിനാൽ നിരീക്ഷണത്തിലാണ് വിമാനം. തുടർച്ചയായി സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ ഡിജിസിഎ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 29 വരെ മൊത്തം വിമാനങ്ങളുടെ 50 ശതമാനം മാത്രമേ സർവീസ് നടത്താവൂ എന്നാണ് നിർദ്ദേശം.





























