പത്തനംതിട്ട : കുമ്പഴ ശ്രീനാരായണ സ്തുപിക മതസൗഹാർദ്ദത്തിന്റെ പ്രതീകമാണെന്ന് എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ പറഞ്ഞു. 29 മത് ശ്രീനാരായണ സ്തുപിക വാർഷികത്തോടനുബന്ധിച്ചു പതാകയുയർത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട യൂണിയൻ 29 വർഷങ്ങൾക്ക് മുൻപ് പണികഴിപ്പിച്ച സ്തുപിക എല്ലാ മതവിഭാഗങ്ങളുടെയും പ്രതീകമായി നിലനിനിൽക്കുകയാണ്. കോവിഡിനെ തുടർന്നാണ് ഇത്തവണ സ്തുപികയിലെ പ്രതിഷ്ഠ വാർഷികത്തോടനുബന്ധിച്ചു നടന്നിരുന്ന വിപുലമായ ആഘോഷപരിപാടികളും കൺവൻഷനും ഒഴിവാക്കിയത്.
വരും വർഷങ്ങളിൽ കൂടുതൽ വിപുലമായി ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്നും യൂണിയൻ പ്രസിഡന്റ് പറഞ്ഞു. വൈദികയോഗം പത്തനംതിട്ട യൂണിയൻ ആചാര്യൻ തന്ത്രി ജനിൽകുമാറിന്റെ മുഖ്യകാർമികത്വത്തിൽ ഗണപതിഹോമം, വിശേഷാൽപൂജകൾ, സമൂഹപ്രാർത്ഥന എന്നിയവയും, ഗുരുഭാഗവതപാരായണവും നടന്നു. ചടങ്ങുകളിൽ യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ, യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, യുണിയൻ കൗൺസിൽ അംഗങ്ങളായ ജി. സോമനാഥൻ, എസ്. സജിനാഥ്, പി.സലിംകുമാർ, കെ.എസ്. സുരേശൻ,പി. കെ.പ്രസന്നകുമാർ മൈക്രോഫിനാൻസ് കോ ഓർഡിനേറ്റർ കെ. ആർ. സലീലനാഥ്, മുൻ യൂണിയൻ കൗൺസിലർ കെ.കെ.ബാലൻ കൈനിക്കര, 4932 നമ്പർ കുമ്പഴ ശാഖാ പ്രസിഡന്റ് കെ.പി. സുമേഷ്, വൈസ് പ്രസിഡന്റ് സരോജിനി സത്യാനന്ദൻ, സെക്രട്ടറി സുരേഷ്, 86 നമ്പർ പത്തനംതിട്ട ടൗൺ ശാഖാ പ്രസിഡന്റ് സി.ബി. സുരേഷ്‌കുമാർ, 87 നമ്പർ നെടുമനാൽ ശാഖാ പ്രസിഡന്റ് കരുണാകരൻ പരുത്തിയാനിക്കൽ, സെക്രട്ടറി എം.ആർ. പണിക്കർ, തുടങ്ങിയവർ പങ്കെടുത്തു.






























