കാട്ടുപന്നിയെ ‘ക്ഷുദ്രജീവിയായി’ പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തോട് കേന്ദ്രം വീണ്ടും മുഖം തിരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: സംസ്ഥാനത്തെ വന്യജീവി ശല്യത്തിനും കൃഷി നാശത്തിന് പരിഹാരം കാണാനായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കേരള വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. വന്യജീവികളുടെ ആക്രമണങ്ങൾ മൂലമുണ്ടാകുന്ന ക്രസിഹി നാശത്തിന് ഇപ്പോൾ നൽകിവരുന്ന നഷ്ടപരിഹാരം തീരെ കുറവാണെന്ന കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് ഷിബു ബേബി ജോൺ വാർത്ത സമ്മേളത്തിൽ പറഞ്ഞു. എന്നാൽ കാട്ടുപന്നിയെ ‘ക്ഷുദ്രജീവിയായി’ പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ഏറെനാളായുള്ള ആവശ്യത്തോട് കേന്ദ്രം വീണ്ടും മുഖം തിരിച്ചുവെന്നും മന്ത്രി പറഞ്ഞു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന നിലാപാട് കേന്ദ്രമന്ത്രി വീണ്ടും ആവർത്തിച്ചു.

“കേരളത്തിൽ ഇപ്പോൾത്തന്നെ നിങ്ങൾ പന്നികളെ കൊന്നുകൊണ്ടിരിക്കുകയല്ലേ” എന്ന് കേന്ദ്രമന്ത്രി തന്നോട് ചോദിച്ചതായി ഷിബു ബാബയ്‌ ജോൺ പറഞ്ഞു. കേരളത്തിൽ കാട്ടുപന്നികളെ വെടിവെച്ചുകൊന്നതിന്റെ ചിത്രങ്ങൾ നിരത്തിയായിരുന്നു കേന്ദ്രമന്ത്രിയുടെ വിശദീകരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഇവയെ തിന്നാൻ വേണ്ടിയാണോ കൊന്നുതള്ളുന്നത്’ എന്ന അർത്ഥത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ ചോദ്യം അവസാനം “നിങ്ങൾ വെജിറ്റേറിയനാണോ അതോ നോൺ വെജിറ്റേറിയനാണോ” എന്ന് കേന്ദ്രമന്ത്രി തമാശരൂപേണ ചോദിച്ചുവെന്നും ഷിബു ബാബയ്‌ ജോൺ പറഞ്ഞു.

മുൻകൂട്ടി നിശ്ചയിച്ച അജണ്ടകൾ മാത്രമാണ് കൂടിക്കാഴ്ചയിൽ ചർച്ചയായത്. അതിനാൽ തന്നെ അതേസമയം, തുരങ്കപാതയുടെ പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായില്ല. കർശന നിർദേശങ്ങൾ പലതും അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ട്. പ്രകൃതി സംരക്ഷണം മാത്രമല്ല, മനുഷ്യന്റെ നിലനിൽപ്പ് സാധ്യമാണോ എന്നുകൂടി ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. ഈ വിഷയത്തിൽ അടിസ്ഥാന തലത്തിൽ ശക്തമായ ബോധവൽക്കരണം നടത്തി കേരളം മാതൃകയാകണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മുട്ടിൽ മരംമുറി കേസിൽ സംസ്ഥാന സർക്കാർ ഒത്തുകളിച്ചുവെന്നും, ഉഴപ്പിയെന്നുമുള്ള പ്രചാരണങ്ങൾ തെറ്റാണെന്ന് മന്ത്രി പാഞ്ഞു. കേസിൽ വനംവകുപ്പ് തന്നെയാണ് അനുകൂല വിധി വാങ്ങിയെടുത്തത്. റവന്യൂ ഭൂമിയിലാണ് മരംമുറി നടന്നതെന്ന് ബോധ്യപ്പെട്ടാൽ സ്വാഭാവികമായും റവന്യൂ വകുപ്പാണ് കേസ് നടത്തേണ്ടത്.കൂടുതൽ നടപടികളിലേക്ക് കടക്കാതിരുന്നത് പോലീസിന്റെ നിർദേശ പ്രകാരമാണെന്നും മന്ത്രി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തുർക്കിക്ക് എഫ്-35 നൽകാനുള്ള ട്രംപ് നീക്കത്തിനെതിരെ നെതന്യാഹു

0
ജറുസലേം : തുർക്കിക്ക് അമേരിക്കയുടെ അത്യാധുനിക എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള...

പത്തനംതിട്ടയിൽ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു

0
കടമ്മനിട്ട: ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കിൽ...

ഇ20 കാരണം കേടായ കാർ കാണിക്കാമോ? വിമർശകർക്കെതിരെ നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : ഇ20 പെട്രോൾ വിതരണം നിർബന്ധമാക്കിയതിന് പിന്നാലെ വാഹനങ്ങളുടെ മൈലേജ്...

കേരളത്തിലേക്കുള്ള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നുവെന്ന് അറിയിച്ച് റെയിൽവേ

0
ഡൽഹി: മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് പശ്ചിമ റെയിൽവേ പാതയിൽ...