സ്കൂളുകളിൽ പൊതുപരിപാടിയുടെ വേദികളിൽ കുട്ടികൾക്കും പ്രാധാന്യം നൽകണം : അഞ്ചാം ക്ലാസുകാരിയുടെ കത്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സംസ്ഥാനത്തെ സ്കൂളുകളിൽ പൊതുപരിപാടിയുടെ വേദികളിൽ കുട്ടികൾക്കും പ്രധാന സ്ഥാനങ്ങൾ നൽകണമെന്ന് വിദ്യാഭ്യാസമന്ത്രിക്ക്
കത്തയച്ച് അഞ്ചാം ക്ലാസുകാരി. ആലപ്പുഴ താമരക്കുളം വി.വി.എച്ച്.എസ്.എസിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഭവികാലക്ഷ്മിയാണ്(ഗൗരി ) കത്തയച്ചത്. സ്വാഗതവും അവതാരകരും അദ്ധ്യക്ഷപ്രസംഗവുമടക്കമുള്ള ഉത്തരവാദിത്വങ്ങൾ ഏല്പിച്ചാൽ കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിക്കുമെന്നാണ് ഭവികയുടെ പക്ഷം. തന്റെ കാര്യം തന്നെ പരാമർശിച്ചുകൊണ്ടാണ് ഗൗരി ഈ അഭിപ്രായം പറഞ്ഞിട്ടുള്ളത്.
അടുത്തിടെ കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന അക്ഷരക്കൂട്ട്, കേരളത്തിലെ എഴുത്തുകാരായ കുട്ടികളുടെ ആദ്യത്തെ സാഹിത്യസദസ്സിൽ സ്വാഗത പ്രാസംഗികയാകാൻ സാധിച്ചതിൻ്റെ സന്തോഷം വിവരിക്കുന്നുണ്ട്. അതു തന്റെ ആത്മവിശ്വാസം ഉയർത്തിയതായും പറയുന്നു.

സ്കൂൾ പാർലമെന്റ് ഇലക്ഷന് തിരെഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥി
പ്രതിനിധികൾക്ക് ആ ദിവസത്തെ പരിഗണന മാത്രമാണ് ലഭിക്കുന്നത്. പിന്നീട് അവരെ ഒന്നിനും പങ്കെടുപ്പിക്കുന്നില്ല എന്നത് ഭവികയുടെ പരാതിക്കൊപ്പം കൂട്ടിച്ചേർക്കാൻ പറ്റുന്ന ഒരു വസ്തുതയാണ്. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കേ ഭവിക എഴുതിയ പഠന വിനോദ യാത്രാക്കുറിപ്പ് മന്ത്രി ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. ഈ പ്രോത്സാഹനമാണ് പിന്നീട് തന്റെ അനുഭവക്കുറിപ്പുകൾ “ഗൗരിത്തം” എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ ഇടയായത്. കഴിഞ്ഞ വർഷം സബ്ജില്ലാ കലോത്സവത്തിൽ മലയാളം പ്രസംഗത്തിനും പദ്യപാരായണത്തിനും ഒന്നാം സ്ഥാനവും എ ഗ്രേഡ് ലഭിച്ചിരുന്നു. ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ വിവിധ മത്സരങ്ങളിലും മികച്ച വിജയം കൈവരിച്ചിട്ടുണ്ട്.

ആരോഗ്യമന്ത്രി വീണാ ജോർജ്ന്റെ ബോധവൽക്കരണ വീഡിയോ അനുകരിച്ച് ശ്രദ്ധ നേടി. കാലിക പ്രസക്തിയുള്ള വിഷയങ്ങൾ കോർത്തിണക്കിക്കൊണ്ട് ബോധവൽക്കരണ റീൽസുകൾ, പാഠ്യ വിഷയവുമായി ബന്ധപ്പെട്ട് റീൽസുകൾ, കോമഡി സ്കിറ്റുകൾ, തുടങ്ങിയവ ചെയ്ത് സാമൂഹ്യ മാധ്യമത്തിൽ തന്റെതായ സ്ഥാനം
ഉറപ്പിച്ചിട്ടുണ്ട്. കഥാപ്രസംഗ കലാകാരിയും നൃത്ത വിദ്യാർത്ഥിയുമായ ഭവിക ദാവീദ് എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അവശത അനുഭവിക്കുന്നവർക്ക് സഹായം നൽകിയും ആണ് തന്റെ ഓരോ പിറന്നാൾ ദിനവും ആഘോഷിക്കുന്നത്. സംസ്ഥാന അദ്ധ്യാപക പുരസ്ക്കാര ജേതാവായ അച്ഛൻ എൽ സുഗതനും അമ്മ റവന്യ ജീവനക്കാരി അനുപയും മകളുടെ ആഗ്രഹങ്ങൾക്കൊപ്പമുണ്ട് ഡോ. എ.പി.ജെ
അബ്ദുൽ കലാം അവാർഡ്, ജെ സി ഐ ഇന്റർനാഷണൽ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭവിൻ സുഗതൻ സഹോദരനാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...