സുഹൃത്തുക്കളായ വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കിയ സംഭവം ; ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: വേമ്പനാട്ട് കായലില്‍ സുഹൃത്തുക്കളായ വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്ന തെളിവുകളൊന്നും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം. അഞ്ചലിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാനത്തിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യര്‍ഥിനികളായിരുന്ന ആയൂര്‍ സ്വദേശിനി ആര്യ, അറയ്ക്കല്‍ സ്വദേശിനി അമൃത എന്നിവരുടെ മൃതദേഹം തിങ്കളാഴ്ച രാവിലെയാണ് കായലില്‍ കണ്ടെത്തിയത്. അമൃതയുടെ മൃതദേഹം ആലപ്പുഴ പൂച്ചക്കലില്‍ നിന്നും ആര്യയുടെ മൃതദേഹം മേക്കര കായലില്‍ നിന്നുമാണ് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടിന് ശേഷം ഇന്നലെ വൈകിട്ടോടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.

ഇരുവരുടെയും മരണം വിശ്വസിക്കാനാകാത്ത സ്ഥിതിയിലാണ് അഞ്ചല്‍ കോളജും സഹപാഠികളും. ആര്യയുടെയും അമൃതയുടെയും ഉറ്റസൗഹൃദം ആത്മഹത്യക്ക് പ്രേരണയായെന്ന സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും പോലീസ് എല്ലാ സാധ്യതകളും പരിശോധിക്കുകയാണ്. ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങിയ ഇരുവരെയും കാണാതായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ ഒരാളുടെ ഫോണ്‍ തിരുവല്ലയില്‍ വച്ച്‌ ഓഫായതായി കണ്ടെത്തി.

തുടര്‍ന്ന് യുവതികള്‍ വൈക്കം മുറിഞ്ഞപുഴ പാലത്തില്‍ നിന്നും മൂവാറ്റുപുഴ ആറ്റിലേക്ക് ചാടിയതായി നാട്ടുകാര്‍ വിവരം വൈക്കം പോലീസില്‍ അറിയിക്കുകയായിരുന്നു. പാലത്തില്‍ നിന്നും കണ്ടെത്തിയ ചെരുപ്പുകളും തൂവാലകളും കാണാതായ വിദ്യാര്‍ഥിനികളുടെതാണ് എന്ന് തിരിച്ചറിഞ്ഞതോടെ ബന്ധുക്കള്‍ വൈക്കത്ത് എത്തി. പോലീസും അഗ്‌നിശമനസേനയും സ്‌കൂബ ടീമിന്റെ സഹായത്തോടെ തെരച്ചില്‍ നടത്തിവരുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. ആര്യയും അമൃതയും വേര്‍പിരിയാന്‍ കഴിയാത്ത വിധം അടുത്ത ചങ്ങാതിമാരായിരുന്നുവെന്ന് കോളജിലെ മറ്റ് വിദ്യാര്‍ഥികള്‍ പറയുന്നു. ഇരുവരും കോളജിലേക്ക് വരുന്നതും പോകുന്നതും ക്‌ളാസില്‍ ഇരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഇടവേളകളില്‍ പുറത്തേക്ക് പോകുന്നതും ഒരുമിച്ചായിരുന്നു. മറ്റുള്ളവരുമായി വലിയ സൗഹൃദം ഇവര്‍ പങ്കുവച്ചിരുന്നില്ല. സുഖ ദുഃഖങ്ങള്‍ ഒരുമിച്ചു പങ്കുവച്ചിരുന്ന ചങ്ക് കൂട്ടുകാര്‍ എന്നാണ് സഹപാഠികള്‍ ഇവരെ വിശേഷിപ്പിച്ചിരുന്നത്.

അടുത്തിടെ അമൃതയുടെ പിതാവ് വിദേശത്തുനിന്നും വന്നിരുന്നു. പിതാവ് കോവിഡ് നിരീക്ഷണത്തില്‍ കഴിയേണ്ടിയിരുന്നതിനാല്‍ ഒരാഴ്ചയിലധികം ആര്യ താമസിച്ചുവന്നത് ആയുരിലുള്ള ആര്യയുടെ വീട്ടിലാണ്. എന്നാല്‍ അടുത്തിടെ അമൃതയുടെ മാതാപിതാക്കള്‍ മകള്‍ക്ക് വിവാഹാലോചന തുടങ്ങിയതോടെ ഇരുവരും മാനസിക സംഘര്‍ഷത്തിലായെന്നാണ് പോലീസിന് ലഭിച്ച വിവരം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയില്‍ വ‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. പവന് 1800 രൂപയാണ് ഇന്ന്...

സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന് മറുപടിയുമായി മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന്...

പത്തനംതിട്ടയിൽ ടാപ്പിംഗ് തൊഴിലാളിയായ മധ്യവയസ്‌കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
പത്തനംതിട്ട : മധ്യവയസ്‌ക്കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട...

പ്രിയദർശിനി പദ്ധതിക്ക് തുടക്കമായി : കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ഇനി സ്ത്രീകൾക്ക് യാത്ര സൗജന്യം

0
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദർശിനി...