സമ്മിശ്ര കൃഷിയിൽ വിജയം കൊയ്ത് ഹംസ

For full experience, Download our mobile application:
Get it on Google Play

കല്ലടിക്കോട് : 32 വർഷത്തെ അബൂദബിയിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ തച്ചമ്പാറ മുള്ളത്ത് പാറ പറമ്പിൽപീടിക ഹംസയുടെ സമ്മിശ്ര കൃഷിരീതി വിജയഗാഥ രചിക്കുകയാണ്. തെങ്ങ്, കമുക്, വാഴ, മരച്ചീനി എന്നിവയാണ് ആദ്യം കൃഷി ചെയ്തിരുന്നത്. പുതിയ ഫല, ഔഷധ സസ്യങ്ങൾ കണ്ടെത്തി കൊണ്ടുവന്ന് നട്ട് വളർത്തുന്നതും ശീലമാക്കി. ഇടവിളയായി തേനീച്ച കൃഷിയും സ്വീകരിച്ചു.

സത്യമംഗലത്ത് നിന്ന് മണ്ണിര കൊണ്ടുവന്ന് കൃഷിവകുപ്പിെൻറ സഹകരണത്തോടെ തുടങ്ങിയ മണ്ണിര നിർമാണ യൂനിറ്റ് ജില്ലയിലെ ആദ്യ സംരംഭമായിരുന്നു. മണ്ണിര ആവശ്യക്കാർക്ക് നൽകുന്നതിന് സൗകര്യമൊരുക്കിയിരുന്നു. ബയോഗ്യാസ് നിർമാണത്തിനും സംവിധാനമൊരുക്കി. സ്വന്തമായി ജൈവവളം നിർമിച്ച് കൃഷിയിടത്തിൽ ഉപയോഗിക്കുന്നു. നാനാതരം ഔഷധസസ്യങ്ങൾ, നോനി, റംബുട്ടാൻ, മാംഗോസ്റ്റിൻ, ഫാഷൻ ഫ്രൂട്ട്, വിവിധയിനം പ്ലാവ് എന്നിവയും ഹംസയുടെ കൃഷിയിടത്തിലുണ്ട്. എട്ട് മാസങ്ങൾക്ക് മുമ്പ് ഫിഷറീസ് വകുപ്പിെൻറ സഹായത്തോടെ കുളത്തിലും 1.2 ലക്ഷം ലിറ്റർ വെള്ളം നിറക്കുന്ന സംഭരണികളിലും മത്സ്യം വളർത്തലും ആരംഭിച്ചിരുന്നു. പിതാവ് മുഹമ്മദിൽ നിന്നാണ് ഹംസ കൃഷി പഠിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വെള്ളവരകള്‍ മാഞ്ഞു : അപകടക്കെണിയായി കൈപ്പട്ടൂര്‍ ജംഗ്ഷനിലെ ബംമ്പ്

0
കൈപ്പട്ടൂര്‍ : ഓമല്ലൂര്‍ - കൈപ്പട്ടൂര്‍ റോഡില്‍ കൈപ്പട്ടൂര്‍ ജംഗ്ഷനിലെ ബംമ്പ് തിരിച്ചറിയാനുള്ള...

സിജെപി പ്രക്ഷോഭങ്ങൾക്ക് പിന്നിൽ വിദേശ ശക്തികളും ആഗോള ഗൂഢാലോചനയുമാണെന്ന ആരോപണവുമായി റിപ്പബ്ലിക് ടിവി എഡിറ്റര്‍...

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ ക്രോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി) പ്രക്ഷോഭങ്ങൾക്ക് പിന്നിൽ വിദേശ...

സൗദി എണ്ണശാലകള്‍ക്കുനേരെ ആക്രമണം

0
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദും കിഴക്കന്‍ പ്രവിശ്യയിലെ എണ്ണ...

പോലീസിന്‍റെ ക്രൂരമർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ച സംഭവം ; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

0
കൊല്ലം: സ്വകാര്യബസ് ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ചത് പോലീസിന്‍റെ ക്രൂരമർദ്ദനത്തെ തുടർന്നാണെന്ന് ആരോപണം....