സപ്ലൈകോ ഓണകിറ്റ് വിവാദത്തിൽ ; സാധനങ്ങളുടെ വില കൂട്ടി ബില്ലടിക്കാന്‍ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സൗജന്യകിറ്റില്‍ നല്‍കുന്ന സാധനങ്ങള്‍ക്കു വാങ്ങിയ വിലയേക്കാള്‍ ഇരുപത് ശതമാനം വരെ വിലകൂട്ടി ബില്ലടിക്കണമെന്ന് ഡിപ്പോ മാനേജര്‍മാര്‍ക്ക് സപ്ലൈകോയുടെ നിര്‍ദേശം. കിറ്റിന്റെ മറവില്‍ സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കാന്‍ വേണ്ടിയാണിതെന്നാണ് ആക്ഷേപം. എന്നാല്‍ അധിക ചെലവ് കണ്ടെത്താനാണ് ബില്ലില്‍ വില കൂട്ടി രേഖപ്പെടുത്തുന്നതെന്നാണ് സപ്ലൈകോയുടെ വിശദീകരണം.

ഒരുകിലോ ശര്‍ക്കരയ്ക്ക് കണക്കാക്കിയിരിക്കുന്ന വില 83 രൂപയാണ്. കഴിഞ്ഞ ദിവസം കിറ്റില്‍ വിതരണം ചെയ്ത ശര്‍ക്കയുടെ പായ്ക്കറ്റിലെ എംആര്‍പിയും 83 രൂപ. എന്നാല്‍ 50 രൂപയ്ക്കാണ് സപ്ലൈകോ ശര്‍ക്കര വാങ്ങിയതെന്ന് ടെന്‍ഡര്‍ രേഖകള്‍ വെളിപ്പെടുത്തുന്നു. പക്ഷേ ആ വില ബില്ലില്‍ രേഖപ്പെടുത്തരുതെന്നാണ് മാര്‍ക്കറ്റിങ് മാനേജരുടെ നിര്‍ദേശം. പകരം വാങ്ങിയ വിലയുടെ പതിനൊന്ന് ശതമാനം മാര്‍ജിന്‍ കൂടി ഇട്ടേ ബില്ലടിക്കാവൂ.

അതായത് ശര്‍ക്കരയുടെ വില്‍പന വില 55 രൂപയായിരിക്കണം ബില്ലില്‍. ഇങ്ങനെ ബില്ലടിച്ചാല്‍ 88 ലക്ഷം കിലോ ശര്‍ക്കരയ്ക്ക് സപ്ലൈകോയ്ക്ക് അധികമായി കിട്ടുന്നത് 4.45 കോടിയോളം രൂപ. പപ്പടം, വെര്‍മിസില്ലി, തുണിസഞ്ചി എന്നിവയ്ക്കും 20 ശതമാനം വരെ മാര്‍ജിന്‍ ഈടാക്കണമെന്നാണ് ആവശ്യം. പായ്ക്കിങ് ചാര്‍ജ് ഉള്‍പ്പടെ കിറ്റിന് ചെലവായ തുക അതേപടി സര്‍ക്കാര്‍ അനുവദിക്കുമ്പോള്‍ എന്തിനാണ് സപ്ലൈകോ അധികലാഭം ഈടാക്കുന്നതെന്നാണ് സംശയം.

ഇക്കാര്യത്തില്‍ സപ്ലൈകോയുടെ വിശദീകരണം ഇവയാണ് –കിറ്റ് റേഷന്‍ കടകളിലേക്ക് എത്തിക്കുന്നതിന്റ അടക്കമുള്ള അധിക ചെലവ് സപ്ലൈകോയാണ് വഹിക്കേണ്ടത്. മാത്രമല്ല, ബാക്കിവരുന്ന കിറ്റിലെ സാധനങ്ങള്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി പിന്നീട് വിറ്റഴിക്കണമെങ്കില്‍ വില്‍പന വില മുന്‍കൂട്ടി രേഖപ്പെടുത്തിയേ പറ്റൂ. ഈ രണ്ട് കാരണങ്ങളാലാണ് വില കൂട്ടി അടിക്കുന്നതെന്നും അല്ലാതെ ലാഭമെടുക്കാനല്ലെന്നും സപ്ലൈകോ പറയുന്നു.

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

എഫ്‌സിആര്‍എ ചട്ടം: കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍, സിബിസിഐ ഡല്‍ഹിയില്‍ അടിയന്തര...

0
ന്യൂഡല്‍ഹി: എഫ്‌സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കിയതില്‍ കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍. തുടര്‍നടപടികള്‍...

തിരുവനന്തപുരം ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച

0
തിരുവനന്തപുരം: ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച. ചാന്നാങ്കരയിലെ ഫാക്ടറിയിലാണ് വാതകം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...

കൊട്ടാരക്കര വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം...

0
കൊട്ടാരക്കര: കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5...