ഗർഭച്ഛിദ്ര നിയമത്തിൽ മാറ്റം വരുത്തണമെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ബലാത്സംഗത്തിന് ഇരയാകുന്ന അതിജീവിതകൾക്ക് 20 ആഴ്ച പിന്നിട്ട ഗർഭവും അലസിപ്പിക്കാൻ അനുമതി നൽകുന്ന തരത്തിൽ നിയമഭേദഗതി ആലോചിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രിംകോടതി. 15 വയസുള്ള പെൺകുട്ടിയുടെ 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ കോടതി നൽകിയ അനുമതിക്കെതിരെ എയിംസ് നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിർണായക നിരീക്ഷണം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

മാറുന്ന കാലത്തിനനുസരിച്ച് നിയമങ്ങൾ പരിഷ്കരിക്കപ്പെടണം. ബലാത്സംഗം മൂലം ഉണ്ടായ ഗർഭമാണെങ്കിൽ അത് അവസാനിപ്പിക്കുന്നതിന് സമയപരിധി നിശ്ചയിക്കരുത്. ഇതൊരു ബാലബലാത്സംഗ കേസാണ്. ഗർഭച്ഛിദ്രം അനുവദിച്ചില്ലെങ്കിൽ ആ കുട്ടിക്ക് അത് ജീവിതകാലം മുഴുവൻ വലിയ ആഘാതവും വേദനയും നൽകും. താൽപര്യമില്ലാത്ത ഒരു ഗർഭം ഒരാളുടെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ല. ഇതൊരു കുട്ടിയാണ്. അവള്‍ ഇപ്പോള്‍ പഠിക്കേണ്ട പ്രായമാണ്. എന്നാല്‍ അവളെ അമ്മയാക്കാനാണ് നമ്മള്‍ നിര്‍ബന്ധിക്കുന്നത്. ഇതിലൂടെ ആ കുട്ടി അനുഭവിച്ച വേദനയും അപമാനവും ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂവെന്നും കോടതി പറഞ്ഞു.

ഗർഭസ്ഥ ശിശുവിന് 30 ആഴ്ച പ്രായമായതിനാൽ പുറത്തെടുക്കുന്ന കുട്ടിക്ക് ഗുരുതരമായ വൈകല്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് എയിംസിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി വാദിച്ചു. പെൺകുട്ടിക്ക് ജീവിതകാലം മുഴുവൻ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും പിന്നീട് പ്രസവിക്കാൻ കഴിയാതെ വരികയും ചെയ്യും. ഈ കുട്ടിയെ ദത്തെടുക്കാൻ നൽകാം. ഇതിപ്പോൾ 30 ആഴ്ചയായി. ഇതൊരു ജീവനുള്ള കുഞ്ഞാണെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....