Sunday, April 13, 2025 9:40 am

സ്വപ്നയ്ക്കും കെ.ടി.റമീസിനും ഒരേസമയം ചികിത്സ ; ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ വീണ്ടും മെഡി.കോളജ് ആശുപത്രിയിലാക്കി. നെഞ്ചുവേദനയും ഛര്‍ദിയുമുണ്ടായെന്നറിയിച്ചതിനെ തുടര്‍ന്നാണിത്. വനിതാസെല്ലിലെ 16 -ാം നമ്പര്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചത്. കേസിലെ മറ്റൊരുപ്രതി റമീസിനേയും പരിശോധനയ്ക്കു കൊണ്ടുവന്നു. വയറുവേദനയെ തുടര്‍ന്നാണിത്.
ഈയിടെ സ്വപ്നയ്ക്ക് അമിത ഉല്‍ക്കണ്ഠ മൂലം ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആറുദിവസത്തെ വിശദനിരീക്ഷണത്തിനു ശേഷം ശനിയാഴ്ച്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ചികിത്സയില്‍ തുടരാന്‍ തക്ക ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് പ്രത്യേക മെഡി.ബോര്‍ഡ് യോഗം ചേര്‍ന്ന് വിലയിരുത്തിയിരുന്നത്. തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചയോടെ വിയ്യൂര്‍ വനിതാ ജയിലിലേക്കു മാറ്റി.

ഇന്നലെ വൈകീട്ട് സ്വപ്ന വീണ്ടും ചികിത്സ തേടുകയായിരുന്നു. കനത്ത പോലീസ് കാവലില്‍ സുരക്ഷയൊരുക്കിയാണ് ആശുപത്രിയില്‍ എത്തിച്ചത്. കോവിഡ് പരിശോധനയും നടത്തി. ഡോക്ടര്‍മാര്‍ ഛര്‍ദിയുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് മരുന്നു നല്‍കി. ഇ.സി.ജി.യില്‍ നേരിയ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലെ 16 -ാ0 വാര്‍ഡിലെ വനിത ജയില്‍ സെല്ലിലേക്ക് മാറ്റി. ഇന്നു രാവിലെ കാര്‍ഡിയോളജി, സര്‍ജറി, മെഡിസിന്‍ പള്‍മണോളജി, ഗ്യാസ്‌ട്രോളജി, സൈക്യാട്രി വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ എത്തി പരിശോധിക്കും. തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തുടര്‍നടപടികളെടുക്കും. കേസിലെ കൂട്ടുപ്രതി റമീസിനെ അത്യാഹിത വിഭാഗത്തിലാക്കി. ഇയാള്‍ക്ക് അള്‍ട്രാ സൗണ്ട് സ്‌കാന്‍ ചെയ്തു. വയറുവേദനയുടെ ലക്ഷണം കാര്യമായി പ്രകടമല്ലെന്നാണ് സൂചന. നേരത്തെ സ്വപ്ന കിടന്നിരുന്ന സെല്ലില്‍ നഴ്‌സുമാര്‍ക്കു മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ അവസരം നല്‍കിയതു വന്‍ ആക്ഷേപത്തിനിടയാക്കിയിരുന്നു. ഇതുപയോഗിച്ച് സ്വപ്ന ആരെയോ ബന്ധപ്പെട്ടിരുന്നുവെന്നാണ് പരാതിയുണ്ടായത്. ഇക്കുറി സുരക്ഷ കര്‍ക്കശമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി ; കേന്ദ്രത്തിനെതിരെ നിയമപോരാട്ടത്തിന് സ്റ്റാലിൻ

0
ചെന്നൈ: കേന്ദ്രത്തിനെതിരെ നിയമപോരാട്ടത്തിന് സ്റ്റാലിൻ. പിഎം ശ്രീ പദ്ധതിയിൽ പിണറായി വഴങ്ങുമ്പോൾ...

ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കയ്ന്‍ കേസിലെ അന്വേഷണത്തിലെ പിഴവുകള്‍ എണ്ണിപ്പറഞ്ഞ് വിചാരണക്കോടതി

0
എറണാകുളം: ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കയ്ന്‍ കേസിലെ പോലീസ് അന്വേഷണത്തിലെ...

വ്യാപക ആക്രമണത്തിനൊരുങ്ങി ഇസ്രായേൽ ; ലക്ഷ്യം ഗാസ്സയുടെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കൽ

0
ഗാസ്സ സിറ്റി: ഗാസ്സയുടെ കൂടുതൽ പ്രദേശങ്ങൾ കൈപ്പിടിയിൽ ഒതുക്കി വ്യാപക ആക്രമണത്തിനൊരുങ്ങി...

കീവിലെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയ്ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തിയതായി ഉക്രൈന്

0
കീവ്: കീവിലെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ​ഗോഡൗണിൽ റഷ്യയുടെ മിസൈൽ പതിച്ചതായി...