പത്മവ്യൂഹം ഉണ്ടോ? : പുസ്തകപ്രസാധകരുടെ ഓഫീസിലേയ്ക്ക് തുരുതുരാ വിളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  സ്വര്‍ണ്ണക്കടത്ത് കേസിലെ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് എഴുതിയ പുസ്തകം ഇറങ്ങിയതിന് പിന്നാലെ പുസ്തക പ്രസാധകരുടെ ഓഫീസിലേക്ക് നിലയ്ക്കാത്ത ഫോണ്‍ വിളികള്‍.ആദ്യം ഫോണ്‍ വഴി ബുക്കിംഗ് എടുത്തെങ്കിലും നേരിട്ടെത്തുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവുണ്ടായതോടെ അത് അവസാനിപ്പിച്ചു. ആദ്യഘട്ടത്തില്‍ വില്പനയ്ക്ക് എത്തിച്ച പുസ്തകമെല്ലാം വിറ്റുപോയി.

പ്രമുഖ പ്രസാധകരായ കറണ്ട് ബുക്ക്സാണ് പുസ്തകം പുറത്തിറക്കിയത്. സഹോദരസ്ഥാപനമായ ഡിസി ബുക്ക്സിലും പുസ്തകം ലഭ്യമാണ്. 250 രൂപയാണ് ഒരു കോപ്പിയുടെ വില. മാസങ്ങള്‍ക്ക് മുമ്പ്കേസിലെ മറ്റൊരു പ്രതി എം ശിവശങ്കരന്റെ അശ്വത്ഥമാവ് വെറുമൊരു ആന എന്ന പേരില്‍ പുറത്തിറങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ച ഡിസി ബുക്ക്സായിരുന്നു.

ഇതോടെ രണ്ട് പുസ്തകങ്ങളിലൂടെയും വന്‍ വിറ്റുവരവാണ് ഡിസിയും കറണ്ട് ബുക്ക്സും നേടുന്നത്. പുസ്തകത്തിന്റെ ഡിമാന്‍ഡ് കൂടിയപ്പോള്‍ ഈ സാഹചര്യം മുതലെടുത്ത് ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനികള്‍. സ്വപ്നയുടെ ആത്മകഥക്കൊപ്പം ശിവശങ്കറിന്റെ അനുഭവ കഥയായ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകവും കൂടി ചേര്‍ത്ത് കോംബോ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ട്രൂ സെല്ലര്‍ ബുക്ക് എന്ന കമ്പനി.

460 രൂപയുടെ പുസ്തകങ്ങള്‍ 415 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്. ഓര്‍ഡര്‍ ചെയ്താല്‍ പുസ്തകങ്ങള്‍ ഡെലിവറി ചാര്‍ജില്ലാതെ വീട്ടിലെത്തും. നാലു മുതല്‍ ഏഴു ദിവസത്തിനുള്ളില്‍ ബുക്ക് വായനക്കാരന്റെ കൈകളിലെത്തും.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരനുമായുള്ള പ്രണയത്തെക്കുറിച്ചും അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശിവശങ്കരനുമായി ഒന്നിച്ച്‌ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെയും മദ്യപിക്കുന്നതിന്റെയും ചിത്രങ്ങള്‍ ചതിയുടെ പത്മവ്യൂഹത്തിലുണ്ട്. ചെന്നൈയിലെ ക്ഷേത്രത്തില്‍ വച്ച്‌ ശിവശങ്കര്‍ തന്നെ താലി കെട്ടിയെന്നും സ്വപ്ന പറയുന്നു.

ശിവശങ്കരന്റെ പാര്‍വതിയായിരുന്നു താന്‍ എന്നാണ് കുറിക്കുന്നത്. ഇതിന് തെളിവായി ‘പാര്‍വതി എസ്’ എന്ന് കയ്യില്‍ പച്ചകുത്തിയതിന്റെ ചിത്രവും പുടവയും താലിയും ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങളും പുസ്തകത്തിലുണ്ട്.ഹിറ്റ്ലര്‍ എന്നു പറഞ്ഞു കേട്ട ഒരു സീനിയര്‍ ഐ എ എസ് ഓഫീസര്‍ ഇക്കാര്യത്തില്‍ കാട്ടുന്ന അമിതാഹ്ളാദം എന്നെ അത്ഭുതപ്പെടുത്തി. പിറ്റേന്നു മുതല്‍ അദ്ദേഹം എന്നെ ഇങ്ങോട്ടു വിളിക്കാന്‍ തുടങ്ങി. എനിക്ക് ചെറിയ അസുഖങ്ങള്‍ എന്നു കേട്ടാല്‍ പോലും വിളിച്ച്‌ തിരക്കിക്കൊണ്ടിരിക്കും. ഒരുദിവസം എന്നോടു കാലുകാട്ടാന്‍ പറഞ്ഞു.

കാലുകള്‍ രണ്ടും കൈയിലെടുത്ത് രണ്ടു സ്വര്‍ണ്ണക്കൊലുസുകള്‍ എടുത്ത് എന്റെ കാലിലണിയിച്ചു. എന്നിട്ടു പറഞ്ഞു ‘lam chaining you to my life forever, and naming you as Parvathy’ വികാരത്തള്ളിച്ചയില്‍ ഞാന്‍ കരഞ്ഞുപോയി. ആ ആഭരണത്തിന്റെ വിലയല്ല അതിന്റെ മൂല്യം.ഞാനതിനെ സ്വീകരിച്ചത് എന്റെ ആത്മാവിലേയ്ക്കാണ്. ആഭരണങ്ങളില്‍ കമ്പമില്ലാത്ത എനിക്ക് അതിന്റെ ഇമോഷണല്‍ വാല്യൂ അളക്കാനാവാത്തതായിരുന്നു. അങ്ങനെ അന്നുമുതല്‍ ഞാന്‍ ശിവശങ്കരന്റെ പാര്‍വതിയായി.

എന്‍. ഐ. എ. കസ്റ്റഡിയിലാവുന്നതു വരെ അതായത് കൊച്ചിയില്‍ നിന്നും ബാംഗ്ലൂരിലേയ്ക്ക് ഉള്ള യാത്രയുടെ സമയം വരെ ഞാന്‍ അദ്ദേഹത്തിന്റെ പാര്‍വ്വതി തന്നെയായിരുന്നു. ബുദ്ധിയും മനസ്സും പൂര്‍ണ്ണമായും ശിവശങ്കരനിലര്‍പ്പിച്ച പാര്‍വ്വതി….സ്വപ്ന പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.

”ഒരു കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ചതായിരുന്നു ശിവശങ്കറിന് എന്നോടുള്ള പ്രണയം. എന്റെ പ്രണയം നേടാനും നിലനിര്‍ത്താനും എന്തു വില കൊടുക്കാനും എത്ര വേണമെങ്കിലും താഴാനും ശിവശങ്കര്‍ തയ്യാറായിരുന്നു.ഇത്രയേറെ അധികാരങ്ങളും പദവികളുമുള്ളൊരാള്‍ ഒരു കൗമാരക്കാരനെ പോലെ പ്രണായതുരനാവുന്നതും കരയുന്നതും വാശി പിടിക്കുന്നതുമൊക്കെ തന്നെ അത്ഭുതപ്പെടുത്തുകയും ഒരുപാട് ആനന്ദിപ്പിക്കുകയും ചെയ്തു.

” പുസ്തകത്തില്‍ പറയുന്നു. ശിവശങ്കറിന്റെ അനുഭവ കഥയായ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ കഴിഞ്ഞ ഫെബ്രുവരിയിലാണ് പുറത്തിറങ്ങിയത്. ഡിസി ബുക്സാണ് പ്രസാധകര്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ തന്റെ ഭാഗം ശിവശങ്കര്‍ പുസ്തകത്തില്‍ വിശദീകരിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...