തലശേരി: ഇരട്ടക്കൊലക്കേസില്‍ മുഖ്യപ്രതി പാറായി ബാബു പിടിയില്‍. കണ്ണൂര്‍ ഇരിട്ടിയില്‍ നിന്നാണ് പിടിയിലായത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞ് പോലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക തർക്കവും ലഹരി വിൽപന ചോദ്യം ചെയ്തതുമാണെന്ന് പോലീസ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
കൊലപാതക സംഘത്തിലെ പ്രധാനി പാറായി ബാബുവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. കൊലപാതകത്തിന് പിന്നിലുള്ളത് ലഹരി സംഘമാണെന്നും മുഴുവൻ പേരെയും പോലീസ് കണ്ടെത്തണമെന്നും സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി.ജയരാജൻ ആവശ്യപ്പെട്ടു. ഇത്തരം കുറ്റകൃത്യങ്ങളെ വിട്ടവീഴ്ചയില്ലാതെ നേരിടുമെന്നും ലഹരിമാഫിയയെ അമര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രിയും പറഞ്ഞു. ശരിയായ രീതിയില്‍ അന്വേഷണം നടത്തി പ്രതികളെ ശിക്ഷിക്കണമെന്നും പ്രതികളുടെ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ആവശ്യപ്പെട്ടു.