Monday, April 21, 2025 7:30 am

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല ഭൂലോക പരാജയം :  ടി.എച്ച്‌. മുസ്തഫ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല ഭൂലോക പരാജയമാണെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്‌. മുസ്തഫ. എ.കെ. ആന്‍റണിയോ ഉമ്മന്‍ ചാണ്ടിയോ ആണ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കേണ്ടതെന്നും ഭരണം ലഭിച്ചാല്‍ ഇവരിലൊരാള്‍ മുഖ്യമന്ത്രിയാകണമെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.

മുന്‍പെങ്ങും ഇല്ലാത്തവിധം അഴിമതിയും സ്വജനപക്ഷപാതവും രാഷ്ട്രീയ, ലോക്കപ് കൊലപാതകങ്ങളും എല്‍.ഡി.എഫ് ഭരണകാലത്തുണ്ടായി. ഇതൊന്നും സര്‍ക്കാറിനെതിരെ ആയുധമാക്കാന്‍ ചെന്നിത്തലക്ക് കഴിഞ്ഞില്ല. ആട് ഇല കടിക്കുന്നതുപോലെയാണ് അദ്ദേഹം സര്‍ക്കാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഒന്നില്‍ കടിച്ച്‌ അടുത്തത്.ഒന്നുപോലും തെളിയിക്കാനായില്ല.

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷനായതുകൊണ്ട് പാര്‍ട്ടിക്ക് ഒരു പ്രയോജനവും കിട്ടിയില്ല. സംഘടന ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടു. തലസ്ഥാനം വിട്ടുപോകാനോ പ്രവര്‍ത്തകരെ കാണാനോ യോഗങ്ങളില്‍ പങ്കെടുക്കാനോ സമയമുണ്ടായില്ല.

തിരുവനന്തപുരത്ത് ഇരുന്ന് പ്രസ്താവന ഇറക്കുക മാത്രമാണ് ചെയ്തത്. നിലവിലെ സാഹചര്യത്തില്‍ കെ.പി.സി.സി അധ്യക്ഷനാകാന്‍ ഏറ്റവും യോഗ്യന്‍ കെ. മുരളീധരനാണ്. അതുകഴിഞ്ഞാല്‍ കെ. സുധാകരന്‍. ഗ്രൂപ് നോക്കി സ്ഥാനാര്‍ഥികളെ തീരുമാനിച്ചതും സ്ഥാനമാനങ്ങള്‍ പങ്കുവെച്ചതുമാണ് കോണ്‍ഗ്രസിനെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചത്. ഗ്രൂപ്പിനതീതമായ നേതൃത്വം ഉണ്ടാകണമെങ്കില്‍ മെംബര്‍ഷിപ് അടിസ്ഥാനത്തില്‍ സംഘടന തെരഞ്ഞെടുപ്പ് നടത്തണം.

മുല്ലപ്പള്ളി നിയമസഭയിലേക്ക് മത്സരിക്കുന്നതില്‍ തെറ്റില്ല. സംഘടന പ്രവര്‍ത്തനത്തില്‍ പരാജയമാണെങ്കിലും പാര്‍ലമെേന്‍ററിയനായി നന്നായി പ്രവര്‍ത്തിച്ച ആളാണ്. യുവാക്കള്‍ മാത്രം മത്സരിച്ചാല്‍ പോരാ. പ്രായമായവരും മധ്യവസ്കരും സ്ത്രീകളുമെല്ലാം വേണം. പല നേതാക്കള്‍ക്കും പാര്‍ലമെന്‍ററി രാഷ്ട്രീയം ഉപേക്ഷിക്കാന്‍ മടിയാണ്. അവര്‍ സ്വയം പിന്‍മാറില്ല. ഇത്തരക്കാെര ഒരു പരിധി കഴിഞ്ഞാല്‍ മാറ്റിനിര്‍ത്തണം. ന്യൂനപക്ഷങ്ങള്‍ക്ക് പാര്‍ട്ടിയില്‍ അര്‍ഹമായ പ്രാതിനിധ്യവും പരിഗണനയും കിട്ടുന്നില്ല.

ഭരണം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫിന് നല്ല അനുകൂല സാഹചര്യമാണ്. അത് ഉപയോഗപ്പെടുത്താന്‍ കഴിയുമോ എന്നതാണ് പ്രധാനം. എല്ലാ ബൂത്ത് കമ്മിറ്റികളും നിര്‍ജീവമായ ബ്ലോക്ക്, മണ്ഡലം, ജില്ല കമ്മിറ്റികളും പുനഃസംഘടിപ്പിക്കണമെന്നും മുസ്തഫ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എല്ലാ പരീക്ഷകളിലും ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പരിശോധന നടപ്പാക്കാൻ സ്റ്റാഫ് സെലക്ഷൻ കമീഷൻ

0
ന്യൂഡൽഹി : ഉദ്യോഗാർഥികളെ തിരിച്ചറിയാൻ എല്ലാ പരീക്ഷകളിലും ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക്...

കലിംഗ സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിനായി ഗോകുലം കേരള എഫ്.സി ഇന്ന് കളത്തിൽ

0
ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിനായി ഗോകുലം കേരള എഫ്.സി...

പാകിസ്താനിൽ മന്ത്രിക്കുനേരെ തക്കാളിയേറ്

0
ഇസ്‍ലാമാബാദ് : പാകിസ്താനിൽ മന്ത്രിക്ക് നേരെ തക്കാളിയും ഉരുളക്കിഴങ്ങും എറിഞ്ഞ് പ്രതിഷേധക്കാർ....

ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ നിയമനടപടിക്ക് സാധ്യത

0
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അധികാര ദുർവിനിയോഗത്തിലൂടെ ഫോൺ, യാത്രാവിവരങ്ങൾ...