കോന്നി : വെട്ടൂരിൽ കാറിൽ എത്തിയ സംഘം യുവാവിനെ തട്ടി കൊണ്ട് പോയ സംഭവത്തിൽ പ്രതികളെ പോലീസ് പിടികൂടി. കോഴിക്കോട് നിന്നാണ് പ്രതികൾ പോലീസിന്റെ പിടിയിൽ ആയത്. സംഭവത്തിൽ ഡൽഹിയിൽ വ്യവസായം നടത്തുന്ന വെട്ടൂർ സ്വദേശിയുടെ മരുമകൻ അക്ഷയ് (38), സഹോദരൻ അശ്വിൻ (35) എന്നിവരെ ആണ് പോലീസ് പിടികൂടിയത്. വ്യവസായയിയുടെ മകളുടെ ചിത്രങ്ങൾ തട്ടിക്കൊണ്ടുപോകലിന് ഇരയായ ബാബുക്കുട്ടൻ എന്ന് വിളിക്കുന്ന ചാങ്ങയിൽ വീട്ടിൽ അജേഷിന്റെ കൈവശം ഉണ്ടെന്ന് ആരോപിച്ചാണ് ഇയാളെ തട്ടി കൊണ്ട് പോയതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി. പ്രതികൾ അജേഷിനെ ക്രൂരമായി ഉപദ്രവിച്ചതായും പരിശോധനയിൽ കണ്ടെത്തി. ചെവിക്ക് മാരകമായ മുറിവ് ഏല്പിച്ചതിനാൽ കേൾവിക്കുറവുണ്ടെന്നും ആരോഗ്യ വിഭാഗം പറയുന്നു.
ശരീരത്തിൽ സിഗരറ്റ് കൊണ്ട് കുത്തി മാരകമായി പൊള്ളിച്ചിട്ടുമുണ്ട്. അജേഷിനെ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വെള്ളിയാഴ്ചയാണ് വെട്ടൂർ ആയിരവില്ലൻ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റും ഹോളോ ബ്രിക്സ് കമ്പനി ഉടമയുമായ ബാബുക്കുട്ടൻ എന്ന് വിളിക്കുന്ന അജേഷിനെ വീട്ടിൽ നിന്നും തട്ടി കൊണ്ട് പോയത്.
വീട്ടിൽ ഊണ് കഴിച്ച് കൊണ്ടിരുന്ന ഇയാളെ വീട്ടുകാരുടെ കണ്മുന്നിൽ വെച്ച് കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കുകയും പത്തനംതിട്ട ഡി വൈ എസ് പി നന്ദകുമാറിന്റെയും മലയാലപ്പുഴ പോലീസ് സി ഐയുടെയും നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കുകയും പ്രതികളെ പിടികൂടുകയും ആയിരുന്നു. സംഭവത്തിൽ മൂന്ന് പ്രതികൾ കൂടി പിടിയിലാക്കാൻ ഉണ്ടെന്നും പോലീസ് പറഞ്ഞു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.