ചിറ്റാർ സീതത്തോട് ജംഗ്ഷനിലെ പാലം പുതുക്കിപണിയണമെന്ന ആവശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : ചിറ്റാർ സീതത്തോട് ജംഗ്ഷനിലെ പാലം പുതുക്കിപ്പണിയണമെന്ന് ആവശ്യം ശക്തമാകുന്നു. സീതത്തോട് നിന്നും ആങ്ങമൂഴി, ഗവി ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിലേക്കുള്ള പാലം നന്നേ വീതികുറവാണ്. ഇതു കാരണത്താൽ രണ്ടു വാഹനങ്ങൾക്ക് ഒരേ സമയം കടന്നു പോകുന്നതിനു ബുദ്ധിമുട്ടുണ്ട്. വശങ്ങളിൽ കാടു പടർന്നു നിൽക്കുന്നതും ഓവുകൾ മണ്ണു മൂടിയതിനാലും മഴക്കാലത്ത് പാലത്തിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതും യാത്രക്കാർക്ക് ദുരിതമാകുന്നുണ്ട്.

വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ കാൽനട യാത്രക്കാരുടെയും ഇരുചക്ര വാഹന യാത്രക്കാരുടെയും ദേഹത്തു വെള്ളം തെറിക്കുന്നതും പതിവാണ്. ജില്ലയുടെ തന്നെ പ്രധാന ടൂറിസം മേഖലയായ ഗവിയിലേക്കും ആങ്ങമൂഴിയിലേക്കും ദിവസവും നിരവധി വാഹനങ്ങളാണ് കടന്നു വരുന്നത്. വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും തമ്മിൽ ഉരയുന്നതും പതിവ് കാഴ്ചയാണ്. കൂടാതെ വർഷങ്ങൾക്ക് മുമ്പ് പണികഴിപ്പിച്ച പാലത്തിന്റെ കൈവരികൾ ഉൾപ്പെടെ പൊളിഞ്ഞു തുടങ്ങിയിട്ടുണ്ട്. 2018ലെ പ്രളയ സമയത്തു പാലത്തിനു മുകളിൽ വരെ വെള്ളം കയറിയിരുന്നു.

പാലത്തിന്റെ രണ്ടു വശവും വളവായതിനാൽ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് അടുത്ത് വന്നതിനു ശേഷമാണ് റോഡിനെ അപേക്ഷിച്ചു പാലത്തിനു വീതി കുറവാണെന്നു മനസിലാകുന്നത്. ഇതും പലപ്പോഴും അപകടത്തിന് കാരണമാവുന്നുണ്ട്. അധികൃതർ ഇടപെട്ടു വീതി കുറഞ്ഞ പാലം പൊളിച്ചു മാറ്റി സ്ഥിരം യാത്രക്കാർക്കും വിനോദ സഞ്ചാരികൾക്കും സുഗമമായ യാത്രാ സൗകര്യം ഒരുക്കുന്നതിനായി പുതിയ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പുനഃപരീക്ഷ : വെബ്‌സൈറ്റിൽ സാങ്കേതിക പ്രശ്‌നമെന്ന് വിദ്യാർത്ഥികൾ

0
ന്യൂഡല്‍ഹി: നീറ്റ് വെബ്‌സൈറ്റില്‍ സാങ്കേതിക പ്രശ്‌നമെന്ന് പരാതി. നീറ്റ് യുജി പുനപരിശോധന...

ലോകത്തിലെ കപ്പലുകളേ, എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ ; ട്രംപിൻ്റെ പ്രഖ്യാപനം

0
വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാർ പൂർത്തിയായെന്ന പ്രഖ്യാപനത്തിന് പിന്നാലെ 'ലോകത്തിലെ കപ്പലുകളേ,...

കാസർകോട് രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി

0
കാസർകോട്: കാസർകോട് ബേക്കൽ കോട്ടക്ക് സമീപം രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി....

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ ; സ്ഥിരീകരിച്ച് ട്രംപ്

0
ഇസ്ലാമാബാദ്: ഒടുവിൽ മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന...