ലക്നോ : ഉത്തർപ്രദേശിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ സ്ത്രീയെയും 17കാരനായ മകനെയും ഉൾപ്പടെ മൂന്ന് പേരെ വെടിവെച്ചുകൊന്ന കേസിൽ പ്രതികളായ മൂന്ന് പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഹൃഷികേശ് പാണ്ഡെ പ്രതികളായ ലാലൻ ഖാൻ എന്ന സിറാജ് ഖാൻ, മകൻ ഫറാസ് ഖാൻ, ഡ്രൈവർ അഷ്റഫി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. അസിസ്റ്റന്റ് പ്രോസിക്യൂഷൻ ഓഫീസർ രാജേന്ദ്ര പാണ്ഡെ, വാദിയുടെ അഭിഭാഷകൻ ശൈലേന്ദ്ര സിംഗ് യാദവ് എന്നിവർ ഹർജിയെ എതിർത്തതിനെ തുടർന്നാണ് നടപടി.
കേസിലെ നാലാം പ്രതിയായ ഫുർകാൻ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. ഫെബ്രുവരി രണ്ടിനാണ് ഫർഹീൻ ഖാൻ (40), മകൻ ഹഞ്ജല, ഹഞ്ജലയുടെ അമ്മാവൻ മുനീർ ഖാൻ എന്ന താജ് (50) എന്നിവരെ സ്വത്ത് തർക്കത്തിന്റെ പേരിൽ ബന്ധുക്കൾ വെടിവെച്ച് കൊന്നത്. മലിഹാബാദ് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.





























