പീരുമേട് : ഹൈറേഞ്ചിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പട്ടുമല പള്ളിപെരുന്നാളും എട്ടു നോമ്പാചരണവും തിരുസ്വരൂപ പ്രതിഷ്ഠയുടെ 44-ാംവാർഷികാഘോഷവും ആരംഭിച്ചു. സെപ്തംബര്‍ 01 മുതൽ 06 വരെ എല്ലാ ദിവസവും രാവിലെ ഏഴിന് ദിവ്യബലി, 2.30ന് ദിവ്യകാരുണ്യ ആരാധന, നൊവേന, 3.30ന് കുർബാന പ്രസംഗം. ആറിന് വിശുദ്ധ കുർബാന. മധുര ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. എസ്. അന്തോണി സാമി തമിഴില്‍ ദിവ്യബലി അര്‍പ്പിക്കും. ഏഴിന് രാവിലെ ഏഴു മണിക്ക് കുർബാന. രണ്ടിന് പട്ടുമല മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം. പാമ്പനാർ ഇടവക പള്ളിയിൽ
നിന്ന് പട്ടുമല മാതാ തീർത്ഥാടന കേന്ദ്രത്തിലേക്ക്. പ്രദക്ഷിണത്തിന് ബ്രദർ സേവ്യർ ജോസഫ് ഉഴത്തിപറമ്പിൽ നേതൃത്വം നൽകും.
3.30 ന് നൊവേന, നാലിന് വിജയപുരം രൂപത സഹായമെത്രാൻ റൈറ്റ്. റവ. ഡോ. ജസ്റ്റിൻ അലക്സാണ്ടർ മഠത്തിപറമ്പിൽ കുർബാന പ്രസംഗം നടത്തും. എട്ടിന് രാവിലെ ഏഴു മണിക്ക് പാമ്പനാർ തിരുഹൃദയപള്ളി വികാരി ഫാ.ജോസ് കുരുവിള കാടന്തുരുത്തേൽ ദിവ്യബലി അര്‍പ്പിക്കും. 9.30 ന് നൊവേന, ബ്രദർ കെ. സി. ജോസഫ്, പ്രൊവിൻഷ്യൽ സെന്റ് തോമസ് പ്രൊവിൻസ്, തിരുവനന്തപുരം. 10ന് പൊന്തിഫിക്കൽ ദിവ്യബലി, തുടര്‍ന്ന് വിജയപുരം രൂപത മെത്രാൻ റൈറ്റ് റവ. ഡോക്ടർ സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ തിരുനാൾ സന്ദേശം നല്‍കും. ഫോറോനയിലെ വൈദികർ പങ്കെടുത്തുകൊണ്ട് പരിശുദ്ധ കുർബാനയുടെ ആശിർവാദം, നേർച്ച വെഞ്ചരിപ്പ്, ഫൊറോനയിലെ സന്യസ്തർ, ഫ്രാൻസിസ്കൻ ബ്രദേഴ്സ്, തുടർന്ന് പ്രദക്ഷിണം, ചപ്പാത്ത് സെന്റ് ആന്റണീസ് പള്ളി വികാരി ഫാദർ സുരേഷ് എ. തമിഴിൽ ദിവ്യബലി അര്‍പ്പിക്കും. വാർത്താ സമ്മേളനത്തിൽ ബ്രദർ സേവ്യർ ജോസഫ് ഉഴ ത്തിപറമ്പിൽ, ലാലു കുഴിയാത്ത് അമൽരാജ്, അലക്സ് കെ. എം.കെ ആന്റണി എന്നിവർ പങ്കെടുത്തു.





























