ജനവാസമേഖലയില്‍ കടുവയും പുലിയും : പിടികൂടാന്‍ വനംവകുപ്പിന് കൂടില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ ജനവാസ മേഖലയില്‍ ഇറങ്ങുന്ന കടുവയെയും പുലിയെയും പിടികൂടാന്‍ കൂടിന്റെ അപര്യാപ്തതയില്‍ വലഞ്ഞ് വനം വകുപ്പ്. റാന്നി, കോന്നി വനം ഡിവിഷനുകളില്‍ വ്യാപിച്ചു കിടക്കുന്നതാണ് ജില്ലയിലെ വന മേഖല. ഈ രണ്ട് വനം ഡിവിഷനുകളിലെ ആര്‍.ആര്‍.റ്റി സംഘങ്ങള്‍ ആണ് ജില്ലയിലെ കടുവയുടെയും പുലിയുടെയും സാന്നിധ്യമുണ്ടാകുന്ന പ്രദേശത്ത് ഇവയെ കുടുക്കാന്‍ കൂട് സ്ഥാപിക്കുന്നത്. എന്നാല്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കടുവയും പുലിയും ഇറങ്ങിയാല്‍ കൂട് സ്ഥാപിക്കുന്നതില്‍ നിസഹായരാണ് ജില്ലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍. കോന്നി ആര്‍.ആര്‍.റ്റി യുടെ കീഴില്‍ രണ്ട് കൂടുകളാണ് ഉള്ളത്. കോന്നി മണ്ഡലത്തിലെ 11 ഗ്രാമ പഞ്ചായത്തുകളില്‍ കടുവയും പുലിയും ഇറങ്ങിയാല്‍ ഈ കൂടുകള്‍ കൊണ്ട് വേണം ഇവയെയെല്ലാം പിടികൂടുവാന്‍.

കോന്നി പാടം റേഞ്ചില്‍ പെടുന്ന ഇഞ്ചപ്പാറ, പാക്കണ്ടം, കാരയ്ക്കാക്കുഴി പ്രദേശങ്ങളില്‍  നിരവധി തവണയാണ് പുലി കൂട്ടില്‍ അകപ്പെട്ടത്. ഒരു സ്ഥലത്ത് കൂട് സ്ഥാപിച്ചു കഴിഞ്ഞാല്‍ മൃഗം കെണിയില്‍ വീഴുന്നതിന് മുന്‍പ് തന്നെ അടുത്ത സ്ഥലത്ത് സ്ഥാപിക്കാന്‍ ഈ കൂട് എടുത്തുകൊണ്ട് പോകുകയാണ് വനപാലകര്‍ ഇപ്പോള്‍ ചെയ്യുന്നത്. ഇതിലൂടെ പുലി ഭീതി അകറ്റുവാനും വനം വകുപ്പിന് കഴിയുന്നില്ല. പത്തനംതിട്ട ജില്ലയില്‍ അടുത്ത കാലത്ത് പുലിയും കടുവയും ഇറങ്ങുന്ന ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ജില്ലയില്‍ പുതിയ കൂടുകള്‍ എത്തിക്കാന്‍ വനം വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോക്ടർമാർക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകാൻ സ്പെഷ്യൽ സെൽ രൂപീകരിച്ചു : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം...

ലോക്സഭയിൽ മലയാളപ്പാട്ടുമായി സുരേഷ് ഗോപി

0
ന്യൂഡൽഹി : കേരളത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കുന്ന ബിൽ...

ആർജി കർ ബലാത്സംഗ കേസ് ; മുൻ തൃണമൂൽ എംഎൽഎ രണ്ട് വർഷത്തിന് ശേഷം...

0
കൊൽക്കത്ത: രാജ്യവ്യാപകമായി പ്രതിഷേധം ഇളക്കിവിട്ട ആർജി കർ മെഡിക്കൽ കോളജ്...

ഉപഭോക്തൃ കോടതി വിധി പ്രകാരം 165000 രൂപ നൽകിയില്ല : തൃശൂർ ഒളരി ലിറ്റിൽ...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം 165000 രൂപ നൽകാതിരുന്നതിനെത്തുടർന്ന്...