പഞ്ചാബ്: മൂന്നുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയിൽ. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കുട്ടികളില്ലാത്ത ദമ്പതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബിഹാർ സ്വദേശികളായ പൂജാദേവി എന്ന വനിത അർജുൻ യാദവ് (37), ഭർത്താവ് അർജുൻകുമാർ യാദവ് (36) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മയും സഹോദരനും ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ്. ഇവർ ജോലിക്ക് പോകുമ്പോൾ, അയൽവാസിയായ യുവതിയെയാണ് കുട്ടിയെ നോക്കാൻ ഏൽപ്പിച്ചിരുന്നത്. വെള്ളിയാഴ്ച ഇരുവരും ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ കുട്ടിയെയും പ്രതികളെയും കാണാനില്ലായിരുന്നു. കൂടാതെ, ഇവരുടെ മൊബൈൽ നമ്പറുകളും സ്വിച്ച് ഓഫ് ആയിരുന്നു. രണ്ടുദിവസത്തോളം കാത്തിരുന്ന ശേഷമാണ് കുട്ടിയുടെ അമ്മ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് എന്ന് രഞ്ജൻഗാവോൺ എംഐഡിസി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹാദേവ് വാഗ്മോഡ് പറഞ്ഞു.
തുടർന്ന് നടത്തിയ സാങ്കേതിക അന്വേഷണത്തിൽ പ്രതികൾ ലുധിയാനയിലുണ്ടെന്ന് പോലീസ് കണ്ടെത്തി. പഞ്ചാബ് പോലീസിൻ്റെ സഹായത്തോടെ ചൊവ്വാഴ്ച പ്രതികളെ പിടികൂടുകയും കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തു. തന്‍റെ സഹോദരിക്ക് കുഞ്ഞുങ്ങളില്ലാത്തതില്‍ ബബിത ദുഃഖിതയായിരുന്നു. സഹോദരിക്കായി ഒരു കുഞ്ഞിനെ എത്തിച്ചുകൊടുക്കണം എന്ന തീരുമാനത്തില്‍ ബബിത എത്തി. ഇതിനായി അവര്‍ ചന്ദന്‍, രമേശ് എന്നീ സുഹൃത്തുക്കളെ സമീപിക്കുകയായിരുന്നു. 1.29 ലക്ഷം രൂപയ്ക്ക് അവര്‍ ഒരു കുട്ടിയെ തട്ടിക്കൊണ്ടുവന്ന് തരാം എന്ന ഡീലും ഏറ്റെടുത്തു. തുടര്‍ന്ന് ബബിതയുടെ അയല്‍വാസികളുടെ കുഞ്ഞിനെ തന്നെ ഇവര്‍ തട്ടിക്കൊണ്ടുവരികയായിരുന്നു. കുട്ടിയെ പോലീസ് കുടുംബത്തിന് തിരിച്ച് നല്‍കി.





























