മലയാളത്തിന്റെ മഹാനടൻ… ഓർമകളിൽ പി. ജെ. ആന്റണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മലയാളസിനിമയ്ക്ക് ആദ്യമായി ഭരത് അവാർഡ് നേടിക്കൊടുത്ത മഹാനടൻ…. നാടകാചാര്യൻ, ചെറുകഥാകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, ചലച്ചിത്ര സംവിധായകൻ, തിരക്കഥാകാരൻ, അഭിനേതാവ് എന്നീ എല്ലാ മേഖലകളിലും കൈയ്യൊപ്പു ചാർത്തിയ ബഹുമുഖപ്രതിഭയായ പി. ജെ. ആന്റണിയുടെ നാല്പത്തിനാലാം ചരമ ദിനം. 1973-ൽ രാഷ്ട്രപതിയുടെ സ്വർണ്ണമെഡലിന്‌ അർഹമായ നിർമ്മാല്യം എന്ന ചിത്രത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ച് ഭരത് അവാർഡുനേടിയ പി. ജെ. ആന്റണി അഭിനയ രംഗത്ത് തന്റേതായ സവിശേഷ വ്യക്തിത്വം പുലർത്തിയിരുന്ന ഒരു മഹാ പ്രതിഭയായിരുന്നു.

1925 ജനുവരി 1 നാണ് പി. ജെ. ആന്റണിയുടെ ജനനം. ചെറുപ്പകാലത്തുതന്നെ കമ്യൂണിസ്റ്റുകാരനായ ഇദ്ദേഹം നല്ല നാടകങ്ങൾ നിർമ്മിക്കുക എന്ന ഉദ്ദേശത്തോടുകൂടി പി.ജെ. തീയറ്റേർസ് എന്ന നാടക കമ്പനി രൂപവത്കരിച്ചു. മലയാള നാടകവേദിയിൽ പുതിയ രൂപവും ഭാവവും ശൈലിയും നൽകുന്നതിൽ പി. ജെ. ആന്റണി വഹിച്ച പങ്ക് വളരെ വലുതാണ്‌. നാല്‍പതിൽ പരം നാടകങ്ങളാണ് അദ്ദേഹം എഴുതിയത്. അദ്ദേഹം നാടകരചനയും സംവിധാനവുമായി നടക്കുന്നതിനിടയിലാണ് ഒട്ടും പ്രതീക്ഷിക്കാതെ 1957 ൽ തകഴിയുടെ “രണ്ടിടങ്ങഴി” എന്ന സിനിമയില്‍ നായകനായി അഭിനിയിക്കുവാനുള്ള അവസരം ലഭിക്കുന്നത്. കർഷകസമരവും അതിജീവനുമായി നടക്കുന്ന പച്ചയായ കഥാപാത്രമായിരുന്നു രണ്ടിടങ്ങഴിയിൽ പി.ജെയ്ക്ക് ലഭിച്ചത്.

നിണമണിഞ്ഞ കാൽപാടുകൾ, അതിഥി, ആദ്യകിരണങ്ങൾ, കാവാലം ചുണ്ടൻ, മുറപ്പെണ്ണ്, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, ഭാർഗവി നിലയം, റോസി, കാക്കത്തമ്പുരാട്ടി, ക്രോസ് ബെൽറ്റ്, കാട്ടു കുരങ്ങ്, മുടിയനായ പുത്രൻ, അമ്മയെ കാണാൻ, പുന്നപ്ര വയലാർ, ഇന്ക്വിലാബിന്റെ മക്കൾ, നദി, നിർമ്മാല്യം തുടങ്ങി ഒത്തിരി സിനിമകൾ അദ്ദേഹത്തിന്റെ പേരിൽ പുറത്തു വന്നു. എല്ലാം ക്യാരക്ടർ റോളുകളായിരുന്നെങ്കിലും നാടകാഭിനയത്തിൽ നിന്നും വ്യത്യസ്തമായ ഒരു അഭിനയശൈലിയായിരുന്നു അദ്ദേഹം കാഴ്ചവച്ചത്.

‘പെരിയാർ’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്രസംവിധായകനുമായി. തിലകനായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചത്. തിലകനെ ആദ്യമായി സിനിമയിലേക്ക് കൊണ്ടു വന്നത് പി. ജെ. ആന്ററണിയാണ്. നല്ല അഭിനയത്തിനുള്ള ഫിലിം ഫാൻസ് അസ്സൊസിയേഷന്റെ അഞ്ച് അവാർഡുകൾ പി. ജെ. ആന്റണിക്ക് ലഭിച്ചിട്ടുണ്ട്. 1974 ൽ നിർമാല്യത്തിലൂടെയാണ് ഇന്ത്യൻ പ്രസിഡന്റിൽ നിന്ന് ഏറ്റവും മികച്ച നടനുള്ള ഭരത് അവാർഡ് അദ്ദേഹത്തിന് ലഭിക്കുന്നത്. ആ വർഷത്തെ സംസ്ഥാന അവാർഡും അദ്ദേഹത്തിനു തന്നെയായിരുന്നു. സിനിമയിൽ അദ്ദേഹം കൈവയ്ക്കാത്ത മേഖല വളരെ കുറവായിരുന്നു. റോസി, ശീലാവതി, സി.ഐ.ഡി നസീർ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും നൂറോളം ഗാനങ്ങളും പി. ജെ. ആന്റണി എഴുതിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിനെതിരെ കടുത്ത വിമര്‍ശനവുമായി മുൻ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിനെതിരെ കടുത്ത വിമര്‍ശനവുമായി മുൻ ആരോഗ്യ...

കടക്കെണിക്ക് മേൽ പടുത്തുയർത്തിയ മോഹന വാഗ്ദാനങ്ങളുടെ ബജറ്റാണ് മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ചതെന്ന്...

0
തിരുവനന്തപുരം: കടക്കെണിക്ക് മേൽ പടുത്തുയർത്തിയ മോഹന വാഗ്ദാനങ്ങളുടെ ബജറ്റാണ് മുഖ്യമന്ത്രി വി...

സംസ്ഥാനത്ത് മഴ തുടരും ; ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: കാലവർഷം ദുർബലപ്പെടുകയാണെങ്കിലും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇപ്പോഴും മഴ മുന്നറിയിപ്പ്...

മറയൂർ കാന്തല്ലൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

0
ഇടുക്കി: മറയൂർ കാന്തല്ലൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്....