രാഷ്ട്രപതി റഫറൻസിൽ ഇന്നും സുപ്രീംകോടതി ഭരണ ബെഞ്ചിൽ വാദം തുടരും

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാഷ്ട്രപതി റഫറൻസിൽ ഇന്നും സുപ്രീംകോടതി ഭരണ ബെഞ്ചിൽ വാദം തുടരും. റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദമാണ് ഇന്നും നടക്കുക. ഇന്നലെ വാദം കേൾക്കവേ സുപ്രീംകോടതി സുപ്രധാന ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്തുകൊണ്ട് ബില്ലുകൾ തടഞ്ഞു വയ്ക്കുന്നു എന്നും അത് എന്താണ് അർത്ഥമാക്കുന്നത് എന്നും സുപ്രീംകോടതി കേന്ദ്രത്തോട് ചോദിച്ചു. ഭരണഘടന കടമ നിറവേറ്റാനാണ് ആണ് ഗവർണർ ബില്ല് തടഞ്ഞു വയ്ക്കുന്നതിന് നിർബന്ധിതനാകുന്നതെന്ന് ആയിരുന്നു കേന്ദ്രത്തിന്റെ മറുപടി. അടുത്ത ചൊവ്വാഴ്ചയോടെ റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദം പൂർത്തിയാകും. രാഷ്ട്രപതി റഫറൻസിൽ ഗവർണറുടെ വിവേചന അധികാരത്തെപ്പറ്റി കേന്ദ്രം വാദം ഉന്നയിച്ചപ്പോഴാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്നലെ നിർണായക ചോദ്യങ്ങൾ ഉന്നയിച്ചത്.

ബില്ലുകൾ ഗവർണർമാർ തടഞ്ഞുവയ്ക്കുന്നത് എന്തുകൊണ്ടെന്ന് ഭരണഘടന ബഞ്ച്. ബില്ലുകൾ പുനപരിശോധനയ്ക്കായി നിയമസഭയ്ക്ക് അയക്കാതെ അനന്തകാലം തടഞ്ഞുവയ്ക്കാൻ ആകുമോ? തടഞ്ഞു വയ്ക്കൽ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ബില്ലുകൾ തടഞ്ഞു വച്ചാൽ അതിനു പിന്നീട് എന്താണ് സംഭവിക്കുക? തടഞ്ഞു വെച്ചാൽ അതിന്റെ കാരണം ഗവർണർ വ്യക്തമാക്കാറുണ്ടോ? ബില്ലുകൾ തടഞ്ഞുവെക്കുന്നത് ഭരണഘടനയിൽ അർത്ഥമാക്കുന്നത് എന്തെന്നും ഭരണഘടന ബെഞ്ച് കേന്ദ്രത്തോട് ചോദിച്ചു.

തടഞ്ഞു വെച്ചാൽ അതിനർത്ഥം ആ ബില്ല് ചരമമടഞ്ഞു എന്നായിരുന്നു കേന്ദ്രത്തിനുവേണ്ടി ബാധിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ മറുപടി. അപൂർവങ്ങളിൽ അപൂർവ്വമായാണ് ബില്ലുകൾ തടഞ്ഞു വയ്ക്കുന്നത്. ഭരണഘടന കടമ നിറവേറ്റാനായി ഗവർണർമാർ ബില്ല് തടഞ്ഞു വയ്ക്കുന്നതിന് നിർബന്ധിതരാകുന്നു എന്നും കേന്ദ്രം വാദിച്ചു. ആദ്യമായി അനുമതിയ്ക്ക് വരുന്ന ബില്ലുകൾ തടഞ്ഞു വയ്ക്കുന്നത് നിയമനിർമാണ പ്രക്രിയയ്ക്ക് വിപരീതഫലം നൽകുമെന്നായിരുന്നു ഭരണഘടന ബെഞ്ചിന്റെ നിരീക്ഷണം. ഭരണഘടന അനുസരിച്ച് മാത്രമേ വിവേചന അധികാരം പ്രയോഗിക്കാൻ ഗവർണർക്ക് കഴിയുകയുള്ളൂ എന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ബി ആർ അംബേദ്കറയെ ഉദ്ധരിച്ചു പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...