അവധിക്കാലം പൊടിപൊടിക്കുന്നു ; ബീച്ചുകളിലേക്ക് എത്തുന്ന കുട്ടികൾ സുരക്ഷിതരാണോ?, തിരിഞ്ഞുനോക്കാതെ അധികൃതർ…!

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വേനലവധിക്കാലം ആഘോഷിക്കാൻ ബീച്ചുകളിലേക്ക് കുട്ടികളെത്തുമ്പോൾ തീരത്തെ സുരക്ഷ ഉറപ്പുവരുത്താൻ നടപടി ഒന്നും എടുക്കാതെ അധികൃതർ. ലൈഫ് ഗാർഡുമാരുടെ കുറവുമൂലം സംസ്ഥാനത്തെ ബീച്ചുകളിൽ സുരക്ഷാപ്രശ്നം വൻവെല്ലുവിളിയാകുകയാണ്. കൂടാതെ പല ബീച്ചുകളിലും ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങളുമില്ല. അവധി ആഘോഷിക്കാൻ ബീച്ചുകളിലെത്തുന്നവർ സ്വയം സുരക്ഷ ഉറപ്പാക്കേണ്ടിവരും.ബീച്ചുകളിൽ നിശ്ചിത ദൂരപരിധിയിലാണ് ലൈഫ് ഗാർഡുമാരെ നിയമിക്കുന്നത്. പക്ഷെ സംസ്ഥാനത്തെ വലിയ ബീച്ചുകൾ പോലും സുരക്ഷ ഉറപ്പില്ല.കഴിഞ്ഞവർഷം അപകടങ്ങൾ വർദ്ധിച്ച പശ്ചാത്തലത്തിൽ 40 പേരെ എടുക്കാൻ ധാരണയായെങ്കിലും നടപ്പായില്ല. 53 പ്രധാന ബീച്ചുകളിൽ 25ലും ഒരു ലൈഫ് ഗാർഡ് പോലുമില്ല.

ഒരു ഷിഫ്റ്റിൽ 446 ഗാർഡുമാർ വേണ്ടിടത്ത് 159 പേർ മാത്രം. ആളില്ലാത്തതിനാൽ ഓഫ് എടുക്കാൻ പോലും കഴിയാതെ ജോലിച്ചെയ്യുകയാണ് ഗാർഡുമാർ.മലപ്പുറം, കൊല്ലം ജില്ലകളിൽ എല്ലാ ബീച്ചുകളിലും ലൈഫ് ഗാർഡുമാർ ആവശ്യത്തിനില്ല. ബീച്ചിന്റെ ദൈർഘ്യം അനുസരിച്ച് ഒരു ഡ്യൂട്ടി പോയിന്റിൽ രണ്ട് ഗാർഡുമാർ വേണമെന്നാണ് നിയമം. ടൂറിസ്റ്റുകളുടെ എണ്ണത്തിന് ആനുപാതികമായാണ് പോയിന്റുകൾ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭോജ്ശാല കേസ് ; നിലവിലെ സ്ഥിതി തുടരും, മുസ്ലിം വിഭാഗത്തിന് പ്രാർത്ഥനാനുമതി

0
ന്യൂഡൽഹി: ധാർ ജില്ലയിലെ ഭോജ്ശാല സമുച്ചയത്തോട് ചേർന്നുള്ള തുറന്ന സ്ഥലത്ത് ജൂലൈ...

‘എന്റെ മകനെ വെറുമൊരു കേസ് ഫയലാക്കരുത്’ ; നീതി തേടി പ്രധാനമന്ത്രിക്ക് കേതന്റെ ...

0
പൂനെ: റിയൽ എസ്റ്റേറ്റ് ഏജന്റായിരുന്ന കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ നീതി...

കൊച്ചി കതൃക്കടവിലെ കുഴിമന്തി റസ്റ്റോറൻ്റിൽ ഭക്ഷ്യ വിഷബാധ

0
കൊച്ചി: കൊച്ചി കതൃക്കടവിലെ കുഴിമന്തി റസ്റ്റോറൻ്റിൽ ഭക്ഷ്യ വിഷബാധ. അൽ റീം...

ബ്രഹ്മപുരം ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റിന്റെ ജോലികൾ പുനരാരംഭിക്കണമെങ്കിൽ തങ്ങൾക്ക് അനുകൂലമായ പുതിയ കരാർ...

0
കൊച്ചി: ബ്രഹ്മപുരത്ത് നിർമ്മാണം തടസ്സപ്പെട്ട ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റിന്റെ ജോലികൾ...