തിരുവനന്തപുരം : എല്‍ഡിഎഫ് ഭരണത്തില്‍ എങ്ങനെ എത്തിയെന്ന് മാധ്യമങ്ങള്‍ പഠിക്കണമെന്ന് സി.പി.ഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍. മീഡിയ അക്കാദമിയുടെ മീഡിയ ഓഡിയോ മാഗസിന്‍ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ നിഷ്പക്ഷരല്ല. എല്ലാവര്‍ക്കും താല്പര്യമുണ്ട്. ഭരണ നേട്ടങ്ങളെ ഇകഴ്ത്താൻ മാധ്യമങ്ങൾ ശ്രമിച്ചു, സർക്കാരിനെതിരെ കള്ളക്കഥകൾ പടച്ചു വിട്ടുവെന്നും സി.പി.എമ്മിന്റെ മുതിർന്ന നേതാവ് ആക്ഷേപിച്ചു.
ഇടതു പക്ഷം വീണ്ടും അധികാരത്തിൽ വന്നപ്പോഴും മാധ്യമങ്ങൾ മാറുന്നില്ലെന്നാണ് സിപിഎം നേതാവിന്റെ പരാതി. അലക്കി വെളുപ്പിക്കാൻ ശ്രമിച്ച നയതന്ത്ര സ്വർണക്കടത്ത് കീറി പോയ പഴന്തുണിയായെന്ന് പരിഹസിച്ച കോടിയേരി മാധ്യമങ്ങൾ വിശ്വാസ്യത തിരിച്ചുപിടിക്കാൻ അന്ധമായ ഇടതുപക്ഷ വിമർശനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇടതു പക്ഷം വീണ്ടും അധികാരത്തിൽ വന്നപ്പോഴും മാധ്യമങ്ങൾ മാറുന്നില്ലെന്നാണ് സിപിഎം നേതാവിന്റെ പരാതി.
സ്വാതന്ത്ര്യ സമരത്തിൽ കമ്യൂണിസ്റ്റ് പാർട്ടി വഹിച്ച പങ്ക് മറച്ചു വക്കാൻ ശ്രമം നടന്നുവെന്നും സ്വാതന്ത്ര്യ ദിനം സി.പി.എം ആഘോഷിച്ചത് മാധ്യമങ്ങൾ മറ്റു തരത്തിൽ ചിത്രീകരിച്ചുവെന്നും കോടിയേരി പറയുന്നു. എല്‍.ഡി.എഫ് ഭരണത്തില്‍ എങ്ങനെ എത്തിയെന്ന് മാധ്യമങ്ങള്‍ പഠിക്കണം. മാധ്യമങ്ങള്‍ വിശ്വസ്തത വീണ്ടെടുക്കാന്‍ അന്ധമായ ഇടതുപക്ഷ വിരോധം വെടിയണം. സത്യതോട് കൂറ് പുലര്‍ത്താന്‍ ഇനിയും തയ്യാറാകുന്നില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.