മധ്യപ്രദേശില്‍ പുതുതായി നിയമിക്കപ്പെടുന്ന ഡിസിസി പ്രസിഡന്റുമാര്‍ 35 വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള അഞ്ച് വര്‍ഷം പ്രവര്‍ത്തന പരിചയമുള്ളവരായിരിക്കും

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: മധ്യപ്രദേശില്‍ പുതുതായി നിയമിക്കപ്പെടുന്ന ഡിസിസി പ്രസിഡന്റുമാര്‍ 35 വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള, അഞ്ച് വര്‍ഷം പ്രവര്‍ത്തന പരിചയമുള്ളവരായിരിക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ഹരിഷ് ചൗധരിയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളോട് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് നടന്ന യോഗത്തിലായിരുന്നു പാര്‍ട്ടി തീരുമാനം ഹരിഷ് ചൗധരി അറിയിച്ചത്. യോഗത്തില്‍ ഹരിഷ് ചൗധരിയെ കൂടാതെ സംസ്ഥാന അദ്ധ്യക്ഷന്‍ ജിതു പട്‌വാരി, പ്രതിപക്ഷ നേതാവ് ഉമങ് സിംഗാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്തെ ഡിസിസി പ്രസിഡന്റുമാരെ തീരുമാനിക്കുന്നതിന് വേണ്ടി എഐസിസി നിരീക്ഷകര്‍ ജൂണ്‍ 10 മുതല്‍ വിവിധ ജില്ലകളില്‍ പര്യടനം നടത്തും. ഏറ്റവും അനുയോജ്യരായ ജില്ലാ, ബ്ലോക്ക് പ്രസിഡന്റുമാരെ കണ്ടെത്തുക എന്നതാണ് നിരീക്ഷകരുടെ ഉത്തരവാദിത്തം.

ഓരോ ജില്ലയിലും ഡിസിസി പ്രസിഡന്റാവാന്‍ യോഗ്യതയുള്ള എട്ട് നേതാക്കളുടെ പേരുകള്‍ കണ്ടെത്താനാണ് നിരീക്ഷകര്‍ക്കുള്ള നിര്‍ദേശം. എസ്‌സി, എസ്ടി, ഒബിസി, ന്യൂനപക്ഷ, വനിതാ വിഭാഗങ്ങളില്‍ നിന്ന് ഓരോ പേര്‍ നിര്‍ബന്ധമായും പട്ടികയില്‍ വേണം. മറ്റ് രണ്ട് പേരുകളും പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് എഐസിസി നിര്‍ദേശം. ലോക്സഭാ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി മധ്യപ്രദേശിലെത്തിയിരുന്നു. സംസ്ഥാനത്ത് സംഘടന സംവിധാനം താഴെതട്ടില്‍ കെട്ടിപ്പടുക്കുക എന്ന എഐസിസി തീരുമാനത്തിന്റെ ഭാഗമായാണ് രാഹുലിന്റെ സന്ദര്‍ശനം നടന്നത്. ‘ഓപ്പറേഷന്‍ സംഘടന കെട്ടിപ്പടുക്കല്‍’ പ്രചരണത്തിന്റെ ഭാഗമായി വിവിധ ചുമതലകള്‍ വഹിക്കുന്നവരുടെ യോഗത്തെ രാഹുല്‍ അഭിസംബോധന ചെയ്തു. പ്രചരണ ക്യാമ്പയിനില്‍ പങ്കെടുക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ രാഹുല്‍ പങ്കെടുത്തു. യോഗത്തില്‍ വിവിധ വിഷയങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ രാഹുലിനോട് പങ്കുവെച്ചു.

കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ജിതു പട്വാരിയും മുന്‍ മുഖ്യമന്ത്രി കമല്‍നാഥും രാഹുല്‍ ഗാന്ധിയെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് ചൗധരി, സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ജിതു പട്‌വാരി, കമല്‍നാഥ്, മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്, പ്രതിപക്ഷ നേതാവ് ഉമാങ് സിംഗാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ‘ഓപ്പറേഷന്‍ സംഘടന കെട്ടിപ്പടുക്കല്‍’ കൊണ്ട് ലക്ഷ്യമിടുന്നത് താഴെതട്ടില്‍ പാര്‍ട്ടി കെട്ടിപ്പടുക്കലും പ്രവര്‍ത്തകരില്‍ പുതിയ ഉണര്‍വ് ഉണ്ടാക്കലുമാണെന്ന് മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അരുണ്‍ യാദവ് പറഞ്ഞു. ‘ഞങ്ങള്‍ വളരെ കാലമായി ഭരണത്തിലില്ല. ‘മിഷന്‍ 2028’ലൂടെ സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുക എന്നാണ് ലക്ഷ്യമിടുന്നത്’, അരുണ്‍ യാദവ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം ; യാത്രക്കാര്‍ക്ക് പരിക്ക്

0
പന്തളം : പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഉണ്ടായ...

ജലീലിനെയും ഭാര്യയെയും ചെമ്പതാക അണിയിച്ച് പിണറായി , ഇരുവർക്കും പാർട്ടിയിലേക്ക് സ്വാ​ഗതം

0
മലപ്പുറം : മുന്‍ മന്ത്രി കെ ടി ജലീലിനേയും ഭാര്യ ഫാത്തിമക്കുട്ടിയേയും...

പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകിയില്ല ; പരാതി വീണ്ടും പരിഗണിക്കണമെന്ന് സംസ്ഥാന...

0
കൊച്ചി: ഹോട്ടലിൽ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകാതിരുന്നതുമായി...

അടൂരില്‍ തെരുവ് നായ ശല്യം രൂക്ഷം : അടൂര്‍ നഗരസഭ ഉറക്കത്തില്‍

0
അടൂര്‍ : അടൂരില്‍ തെരുവ് നായ ശല്യം വര്‍ദ്ധിക്കുമ്പോഴും നടപടി സ്വീകരിക്കാതെ അടൂര്‍...