പീരുമേടിന്റെ ജനകീയ മുഖം ; നിയമസഭയിലേക്ക് വീണ്ടും പോരാട്ടത്തിനൊരുങ്ങി അഡ്വ. സിറിയക് തോമസ്

For full experience, Download our mobile application:
Get it on Google Play

​പീരുമേട്: വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് ഹൈറേഞ്ച് മേഖലയിലെ തൊഴിലാളികളുടെയും സാധാരണക്കാരുടെയും വിശ്വസ്തനായ നേതാവായി മാറിയ അഡ്വ. സിറിയക് തോമസ് പീരുമേട് നിയമസഭാ മണ്ഡലത്തിൽ വീണ്ടും സജീവമാകുന്നു. മുൻ എം.എൽ.എ കെ.കെ. തോമസിന്റെ മകനായ സിറിയക് തോമസ്, പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ട് മണ്ഡലത്തിലെ യുഡിഎഫിന്റെ കരുത്തുറ്റ മുഖമായി മാറിയിരിക്കുകയാണ്. ചങ്ങനാശ്ശേരി എസ്.ബി കോളേജ് മാഗസിൻ എഡിറ്റർ, തിരുവനന്തപുരം ലോ അക്കാദമി കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എന്നീ നിലകളിൽ തിളങ്ങിയ അദ്ദേഹം പഠനകാലത്ത് തന്നെ മികച്ച സംഘാടകനെന്ന് പേരെടുത്തിരുന്നു.

എം.എ, എൽ.എൽ.ബി ബിരുദധാരിയായ സിറിയക് തോമസ് 1993 മുതൽ പീരുമേട് കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുവരുന്നു. ​തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന സിറിയക് തോമസ് നിലവിൽ ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറിയും ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ പ്രസിഡന്റുമാണ്. ഇടുക്കി ഡി.സി.സി ജനറൽ സെക്രട്ടറി, പീരുമേട് യു.ഡി.എഫ് കൺവീനർ എന്നീ നിലകളിൽ പാർട്ടി പ്രവർത്തനങ്ങൾക്കും മുന്നണി സംവിധാനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകുന്നു. ഇടുക്കി ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വികസന പ്രവർത്തനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

​കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പീരുമേട് മണ്ഡലത്തിൽ എൽ.ഡി.എഫിന് കടുത്ത വെല്ലുവിളിയാണ് സിറിയക് തോമസ് ഉയർത്തിയത്. 2016-ൽ വെറും 314 വോട്ടുകൾക്കും 2021-ൽ 1,845 വോട്ടുകൾക്കും മാത്രമാണ് അദ്ദേഹത്തിന് വിജയം നഷ്ടമായത്. തോൽവിയിലും മണ്ഡലത്തിലെ വോട്ടർമാരുമായി പുലർത്തുന്ന അടുത്ത ബന്ധവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ യു.ഡി.എഫിനുള്ള മേൽക്കൈയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വലിയ പ്രതീക്ഷ നൽകുന്നു.
​വാഗമൺ മലനാട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, ഏലപ്പാറ ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയീസ് കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിലും സഹകരണ മേഖലയിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഏലപ്പാറ കളരിക്കൽ ഹൗസിൽ താമസിക്കുന്ന അദ്ദേഹം ഹൈറേഞ്ചിന്റെ വികസനത്തിനും തൊഴിലാളി ക്ഷേമത്തിനുമായി തന്റെ പ്രവർത്തനങ്ങൾ തുടരുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

0
തിരുവനന്തപുരം: ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്...

ട്രോളിംഗ് നിരോധനത്തിന് മുമ്പേ സംസ്ഥാനത്ത് മീന്‍വില കുത്തനെ ഉയര്‍ന്നു

0
ആലപ്പുഴ : ട്രോളിംഗ് നിരോധനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്ത്...

ജനറൽ ആശുപത്രിക്ക് മുന്നിൽ പഞ്ചായത്ത് വാഹനവും കെഎസ്ആർടിസി ബസും കൂട്ടിമുട്ടി അപകടം

0
തിരുവനന്തപുരം: നഗരത്തിൽ ജനറൽ ആശുപത്രിക്ക് സമീപം കെഎസ്ആർടിസി ബസും വെള്ളത്തൂവൽ പഞ്ചായത്തിന്‍റെ...

ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നില്ല ; മുൻ സർക്കാർ ബാക്കിവെച്ചത് 5263 കോടി രൂപയെന്ന്...

0
തിരുവനന്തപുരം: 2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടിയെന്ന് കണക്കുകൾ. നേരത്തെ ഖജനാവിൽ...