കോട്ടയം: കേരള സർവകലാശാലാ ‘സേഫ് റ്റു ഈറ്റ്’ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്ത് വിൽക്കുന്ന പഴം പച്ചക്കറികളിൽ 18 ശതമാനത്തോളം കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തി. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ശേഖരിച്ച സാമ്പിളുകളിലാണ് ആരോഗ്യത്തിന് ഹാനികരമായ കീടനാശിനിയുടെ സാന്നിദ്ധ്യം വ്യക്തമായത്.192 സാമ്പിളുകളിൽ 127 എണ്ണത്തിൽ കീടനാശിനിയുടെ സാന്നിദ്ധ്യമുണ്ട്. പഴവർഗങ്ങളിൽ 18.03 ശതമാനവും പച്ചക്കറികളിൽ 12.21 ശതമാനത്തിലുമാണ് കീടനാശിനി സാന്നിദ്ധ്യം.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിട്ടി ഓഫ് ഇന്ത്യ നിശ്ചയിച്ച അനുവദനീയമായ പരിധിക്ക് മുകളിലാണ് ഈ കണക്കുകൾ. 16 കീടനാശിനികൾ, നാല് കുമിൾ നാശിനികൾ, ഒരു കളനാശിനി എന്നിവയുടെ അംശം പച്ചക്കറികളിലും പഴവർഗങ്ങളിലും കണ്ടെത്തിയിരുന്നു.നേരത്തേ ഒക്ടോബൾ മുതൽ ഡിസംബർ വരെ മൂന്നുമാസക്കാലത്തെ പരിശോധനയിൽ 16.75 ശതമാനം കീടനാശിനി സാന്നിദ്ധ്യം പഴം പച്ചക്കറികളിൽ കണ്ടെത്തിയിരുന്നു. (പച്ചക്കറികളിൽ 14.38 ശതമാനവും പഴങ്ങളിൽ23.21 ശതമാനവും). 209 സാമ്പിളുകയായിരുന്നു പരിശോധിച്ചത്. 135ലും കീടനാശിനി അംശം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.