കളിപ്പാട്ടങ്ങളിലെ രാജകുമാരി… ബാർബിക്ക് പിറന്നാൾ

For full experience, Download our mobile application:
Get it on Google Play

ബാർബിയുടെ മുടി ചീകിയും മേക്കപ്പ് ഇട്ടും പുത്തൻ ഉടുപ്പുകളണിയിച്ചും അവളോട്‌ കൂടെ കളിച്ചും വളർന്ന പെൺകുരുന്നുകൾ ഏറെയാണ്. ജർമൻ ബിൽഡ് ലില്ലി ഡോളുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് മറ്റെൽ കമ്പനിയുടെ സ്ഥാപകരിൽ ഒരാളായ റൂത്ത് ഹാൻഡ്‌ലർ ആണ് ബാർബി ഡോളുകൾക്ക് ജന്മം നൽകിയത്. തന്റെ മകൾക്കായി നിർമ്മിച്ച പാവകൾ ലോകമെമ്പാടുമുള്ള മക്കളുടെ പ്രിയപ്പെട്ടതായി മാറുമെന്ന് ഒരിക്കൽ പോലും റൂത്ത് ചിന്തിച്ചിരുന്നില്ല. 1959 ൽ മുതിർന്ന കുട്ടികൾക്ക് കളിക്കാൻ പാകത്തിലുള്ള പാവകളും വേണമെന്ന ചിന്തയാണ് ബാർബി പാവകളുടെ പിറവിയ്‌ക്ക് കാരണമായത്.

ഒരു ദിവസം തന്റെ മകളായ ബാർബറയും കൂട്ടുകാരികളും പേപ്പർ പാവകളുമായി കളിക്കുന്നത് കണ്ടു. തങ്ങൾ കൗമാരക്കാരികളായ കുട്ടികൾ എന്ന് ഭാവിച്ചു കോളേജ് വിദ്യാർത്ഥിയായും ചീർലീഡേഴ്സ് ആയും മറ്റും അവർ കളിച്ചു. അങ്ങനെ ഇരിക്കെയാണ് ഹാൻഡ്‌ലെർ കുടുംബം സ്വിറ്റസർലണ്ടിലേക്ക് ടൂർ പോയത്. അവിടെ വച്ചാണ് റൂത്ത് അവിചാരിതമായി ജർമ്മൻ നിർമിതമായ ബിൽഡ് ലില്ലി ഡോൾ കണ്ടത്. അതൊരു കാർട്ടൂൺ കഥാപാത്രമായിരുന്നു. അപ്പോഴേക്കും റൂത്തിന്റെ മനസ്സിൽ ഒരു സംരംഭക ഉണർന്നു. ഉടൻ തന്നെ ഒരെണ്ണം വാങ്ങി. അന്ന് വരെ ആളുകൾ കുട്ടികളുടെ പാവകൾ മാത്രമേ വിപണിയിൽ കണ്ടിരുന്നുള്ളൂ.

വിപണി സാധ്യത മുന്നിൽ കണ്ട് 1959 ൽ ആദ്യ ബാർബി പാവ പുറത്തിറക്കി. ബാർബി മില്ലിസെന്റ് റോബെർട്സ് എന്നായിരുന്നു മുഴുവൻ പേര്. ഒരു കൗമാര ഫാഷൻ മോഡൽ ആയി 1959 മാർച്ച് ഒൻപതിന് ന്യൂ യോർക്കിലെ അമേരിക്കൻ ടോയ്‌സ് ഷോയിൽ പ്രദർശിപ്പിച്ചു. ബാർബി ഡോളിന് വിപണിയിൽ നല്ല പ്രതികരണമാണ് ലഭിച്ചത്. ആധുനിക രീതിയിൽ വസ്ത്രങ്ങൾ ധരിച്ച് പരിഷ്‌കാരിയായി പ്രത്യക്ഷപ്പെടുന്ന ബാർബി പാവകൾ തുടക്കം മുതൽ തന്നെ വിവാദ നായികയായിരുന്നു. വിവാദങ്ങൾക്കിടയിലും ബാർബി ഡോളുകൾക്ക് ആരാധകർ ഏറെയായിരുന്നു. ആദ്യ ബാർബി ഡോൾ പുറത്തിറങ്ങിയ 1959 ൽ മാത്രം 3,50,000 പാവകൾ ആണ് കമ്പനി വിറ്റഴിച്ചത്. വളരെ വേഗത്തിലായിരുന്നു ബാർബി പാവകൾ പെൺകുട്ടികളിൽ സ്വാധീനം ചെലുത്തിയത്.

ജനപ്രീതി വർദ്ധിച്ചതോടെ പാവയ്‌ക്കൊപ്പം തിളങ്ങുന്ന വസ്ത്രങ്ങൾ, കണ്ണട, ഫാൻസി സാധനങ്ങൾ, കാർ എന്നിങ്ങനെയുള്ള ആഡംബരത്തെ സൂചിപ്പിക്കുന്ന വസ്തുക്കൾ കൂടി പ്രത്യക്ഷപ്പെടാൻ തുടങ്ങി. പിന്നീട് ക്രിസ്റ്റീ എന്ന ആഫ്രിക്കൻ -അമേരിക്കൻ ബാർബി പുറത്തിറക്കി. കെൻ എന്നു പേരുള്ള ബോയ് ഫ്രണ്ടിനേം ബാർബിക്ക് കൂട്ടായി കിട്ടി. ഇന്ന് ടീച്ചർ, നേഴ്സ്, ബിസിനസ്‌ വുമൺ, അത്‌ലറ്റ് എന്തിനു അമേരിക്കൻ പ്രസിഡന്റ്‌ ആയിട്ട് വരെ ബാർബി ഉണ്ട്. കടൽ കടന്ന് ഇന്ത്യയിലും ബാർബി എത്തി. സാരി ഉടുത്തും ഇന്ത്യൻ വിവാഹ വസ്ത്രം ധരിച്ചും ബാർബി ലഭ്യമാണ്. ആദ്യ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കൈകൾ പിന്നിലേക്ക് തിരിക്കാൻ പറ്റുന്ന രീതിയിലും ഇമ വെട്ടുന്ന കണ്ണുകളുള്ള ബാർബിയും വിപണിയിലെത്തി.

തുടക്കത്തിൽ ബാർബിയുടെ വസ്ത്രവും ബാർബി ഉപയോഗിക്കുന്ന വസ്തുക്കളും സ്വന്തമാക്കാൻ ആഗ്രഹിച്ച പെൺകുട്ടികൾ പിന്നീട് പാവയുടെ ശരീര സൗന്ദര്യം നേടാൻ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ ചെയ്തു തുടങ്ങി. ഇത് ബാർബി ഡോളുകൾക്കും നിർമ്മാണ കമ്പനിയ്‌ക്കും വലിയ വിമർശനമാണ് നേടിക്കൊടുത്തത്. ആദ്യപാവയ്‌ക്ക് മൂന്ന് ഡോളർ ആയിരുന്നു വില എങ്കിൽ ഇന്ന് ലക്ഷങ്ങൾ വിലയുള്ള പാവകൾ വിപണിയിൽ ലഭ്യമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷ : വെച്ചൂച്ചിറ നവോദയ സ്കൂളിലേക്ക് രാവിലെയും വൈകിട്ടും കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക സര്‍വ്വീസ്

0
റാന്നി : നീറ്റ് പരീക്ഷ നടക്കുന്ന വെച്ചൂച്ചിറ നവോദയ സ്കൂളിലേക്ക് കെ.എസ്.ആര്‍.ടി.സി...

ഗൂഗിളിൽ നിന്ന് രാജി പ്രഖ്യാപിച്ച് ആൻഡ്രോയിഡ് മുൻ സുരക്ഷാ ഡയറക്ടർ

0
ന്യൂയോർക്ക് : യുഎസ് പ്രതിരോധ വകുപ്പായ പെന്റഗണുമായുള്ള ഗൂഗിളിന്റെ വിവാദ ആർട്ടിഫിഷ്യൽ...

ഹരിപ്പാട് സർക്കാർ മെഡിക്കൽ കോളേജ് ആരംഭിക്കുമെന്നുള്ള ബജറ്റ് പ്രഖ്യാപനത്തെ വിമർശിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : ഹരിപ്പാട് സർക്കാർ മെഡിക്കൽ കോളേജ് ആരംഭിക്കുമെന്നുള്ള ബജറ്റ് പ്രഖ്യാപനത്തെ...

ഓമല്ലൂരിലെ എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിലെ പീഡനം ; ഒളിവിൽ കഴിഞ്ഞിരുന്ന മൂന്ന് പ്രതികളും...

0
പത്തനംതിട്ട : പത്തനംതിട്ട ഓമല്ലൂറിലേ എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിലെ ശാരീരിക...