പമ്പാ  നദിയിലെ എക്കൽ മണ്ണ് ലേലംചെയ്യാനുള്ള നടപടികൾക്ക് ഇന്ന് തുടക്കമാകും

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : പമ്പാ  നദിയിലെ പ്രളയശേഷം കോഴഞ്ചേരി ആറന്മുള മേഖലയിൽ നിന്ന് വാരിയ എക്കൽ ലേലംചെയ്യാനുള്ള നടപടികൾക്ക് ഇന്ന്  തുടക്കമാകും. കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിന്‍റെ മധ്യത്തിലാണ് ഏറ്റവും അധികം എക്കൽ നിക്ഷേപമുള്ളത്. സ്റ്റേഡിയം ഉപയോഗശൂന്യമായതോടെ ജനങ്ങൾ പ്രക്ഷോഭം തുടങ്ങി. ഇതോടെയാണ് ലേലനടപടികൾ വേഗത്തിലായത്. നവംബർ 23 വരെയാണ് വിവിധ യാർഡുകളിലെ മണൽ പരസ്യലേലം നടത്തുക. ഇറിഗേഷൻ വകുപ്പ് കൊല്ലം എക്സിക്യുട്ടീവ് എൻജിനീയർക്കാണ് ലേല ചുമതല. വളക്കൂറുള്ള എക്കൽ മണ്ണിൽ വൃക്ഷലതാദികൾ വളർന്ന് പുതിയൊരു ആവാസ വ്യവസ്ഥതന്നെ രൂപപ്പെട്ടു.

തുടർച്ചയായിപെയ്ത മഴയിൽ മണൽ ഒലിച്ചുപോകുകയും കാട് വളർന്ന് പന്തലിക്കുകയും ചെയ്തതിനാൽ കൂലിക്കാരെ വെച്ച് മരവും കാടും വെട്ടിനിരത്തി എക്കൽമണൽ ലോറിയിൽ കയറ്റി കിലോമീറ്ററുകളോളം കൊണ്ടുപോകുന്നത് നഷ്ടത്തിൽ കലാശിക്കുമോ എന്ന സംശയമാണ് ലേലത്തിൽ പങ്കെടുക്കുന്നവർക്കുള്ളത്. ഈ ആശങ്കയാണ് സെപ്റ്റംബറിൽ നടത്തിയ പരസ്യലേലം പരാജയപ്പെടാൻ കാരണമായത്. ഇത്തവണയും ലേലം ഉറപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ മണ്ണ് നീക്കാൻ ബദൽ സംവിധാനം വേണമെന്ന് തദ്ദേശ ഭരണ സമിതികൾ ആവശ്യപ്പെടുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

RSS പരിപാടിയിൽ പങ്കെടുത്തവരൊക്കെ മാപ്പു പറയുകയാണെങ്കിൽ ആദ്യം അങ്ങു തന്നെ മാപ്പു പറഞ്ഞു തുടങ്ങുന്നതായിരിക്കും...

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ...

ആരോഗ്യവകുപ്പിലെ വീഴ്ചകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
കോഴിക്കോട്: ആരോഗ്യവകുപ്പിലെ വീഴ്ചകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി...

ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി. പ്രഭാമണ്ഡലം അടക്കം ഇളക്കി...

ടൈല്‍ കട്ടിംഗ് മെഷീന്‍ ഇരുകാലിലും കൊണ്ട് ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു

0
കോഴിക്കോട്: ടൈല്‍ പാകുന്ന ജോലിക്കിടെ അബദ്ധത്തില്‍ ടൈല്‍ കട്ടിംഗ് മെഷീന്‍ ഇരുകാലിലും...