റേഷൻ വസ്തുക്കൾ കുടുംബശ്രീ വഴി വീടുകളിൽ നേരിട്ടെത്തിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റേഷൻ വസ്തുക്കൾ കുടുംബശ്രീ വഴി വീടുകളിൽ നേരിട്ടെത്തിക്കും. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബുധനാഴ്ച തുടക്കമാവും. അയൽക്കൂട്ടതലത്തിൽ സൗജന്യ ഭക്ഷ്യധാന്യങ്ങൾ വീടുകളിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമാകും. ഇതിനായി ഒരുവീടും ഒഴിവാക്കാതെ മുഴുവൻ റേഷൻ കാർഡും ശേഖരിക്കും. ഒന്നോ രണ്ടോപേർ കടകളിലെത്തി ഭക്ഷ്യധാന്യം സമാഹരിച്ച് നൽകും. കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ രസീത് റേഷൻകട ഉടമയ്ക്ക് കൈമാറിയ ശേഷം പകർപ്പ് അയൽക്കൂട്ടത്തിൽ സൂക്ഷിക്കും. ഭക്ഷ്യധാന്യം കൊണ്ടുവരാനുള്ള യാത്രക്കൂലി അതത് വീടുകൾ നൽകണം.

അതേസമയം റേഷൻ കാർഡുടമകൾക്ക് കടകളിൽ നേരിട്ടെത്തി വാങ്ങാം. എന്നാൽ തിരക്കുണ്ടാക്കരുത്. വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ കടകളിൽ ഒരുസമയം അഞ്ചു പേരേ മാത്രമേ അനുവദിക്കൂ. രാവിലെ മുതൽ ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും (മഞ്ഞ, പിങ്ക് കാർഡുകൾ), ഉച്ചയ്ക്കുശേഷം മുൻഗണനേതര വിഭാഗങ്ങൾ (നീല, വെള്ള കാർഡുകൾ)ക്കും വിതരണം ചെയ്യുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അഞ്ചു പേർക്കുവീതം ടോക്കൺ നൽകുന്നതുൾപ്പെടെ തിരക്കൊഴിവാക്കാൻ വ്യാപാരികൾക്ക് നിയന്ത്രണമേർപ്പെടുത്താവുന്നതാണ്. ചില ജില്ലകളിൽ രാവിലെയും ഉച്ചയ്ക്കു ശേഷവുമായി 20 പേർക്കുവീതം റേഷൻ വിതരണം ചെയ്യുന്നത് പരിഗണനയിലുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...