മുംബൈ: കുത്തിയൊഴുകുന്ന ഗിര്‍ന നദിയിലേക്ക് യുവാവ് എടുത്തുചാടി. മഹാരാഷ്ട്രയിലെ മാലേഗാവിൽ ജൂലൈ 14നാണ് യുവാവ് മേൽപ്പാലത്തിന് മുകളിൽ നിന്ന് ആളുകൾ നോക്കി നിൽക്കെയാണ് ഗിർന നദിയിലേക്ക് എടുത്ത് ചാടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ യുവാവിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. 23 കാരനായ നയീം അമീൻ ആണ് നദിയിലേക്ക് ചാടിയത്. വ്യാഴാഴ്ച രാത്രി വൈകിയും അധികൃതർ തിരച്ചിൽ നടത്തിയെങ്കിലും അമീനെ കണ്ടെത്താനായില്ല.
മഹാരാഷ്ട്രയിലെ പല ജില്ലകളിലും ഒരാഴ്ചയായി കനത്ത മഴയാണ്. കഴിഞ്ഞ ദിവസം പാൽഘർ ജില്ലയിലെ വസായ് നഗരത്തിൽ മണ്ണിടിച്ചിലിൽ ഒരാളും മകളും മരിച്ചു. കൂടാതെ, ഗോണ്ടിയ ജില്ലയിൽ നാല് പേർ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയി. വെസ്റ്റ് കോസ്റ്റ്, സെൻട്രൽ, പെനിൻസുലർ ഇന്ത്യ എന്നിവിടങ്ങളിലെ മറ്റ് ഏഴ് സംസ്ഥാനങ്ങളിലും അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നല്‍കിട്ടുണ്ട്.