മോസ്കോ: യുവതിയെ ലൈംഗിക അടിമയാക്കി വീട്ടിൽ പാർപ്പിച്ച മധ്യവയസ്‌കൻ റഷ്യയിൽ പിടിയിൽ. പടിഞ്ഞാറൻ റഷ്യയിലെ ചെലിയാബിൻസ്‌കിലാണ് സംഭവം. ഇപ്പോൾ 33കാരിയായ യുവതിയെ 2009 മുതൽ തടവിൽ പാർപ്പിച്ച് പീഡനത്തിനിരയാക്കിയ സംഭവം ന്യൂയോർക്ക് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. പ്രതിയായ 51കാരൻ വ്‌ളാഡ്മിർ ചെസ്‌കിഡോവ് യുവതിയെ ആയിരത്തിലേറെ തവണ പീഡിപ്പിച്ചതായും റിപ്പോർട്ടിൽ പറഞ്ഞു. 2011ൽ ഇതേ വീട്ടിൽ വെച്ച് ഒരു സ്ത്രീയെ കൊന്ന കേസിലും കുറ്റാരോപിതനാണ് ഇയാൾ.
ചെസ്‌കിഡോവിന്റെ തടവിൽ നിന്ന് യുവതി രക്ഷപ്പെട്ടതോടെയാണ് 19ാം വയസ്സുമുതൽ ലൈംഗിക അടിമയാകേണ്ടി വന്ന സംഭവം പുറംലോകമറിഞ്ഞത്. 2009ൽ മദ്യപാനത്തിനായി യുവതിയെ വീട്ടിലേക്ക് ക്ഷണിച്ച പ്രതി തുടർന്ന് അവരെ തടവിലാക്കുകയായിരുന്നു. ഈ തടവിൽനിന്ന് 14 വർഷത്തിന് ശേഷം രക്ഷപ്പെടാൻ യുവതിക്ക് പ്രതിയുടെ മാതാവിന്റെ സഹായം ലഭിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. പ്രതിയെ മാനസിക പ്രശ്‌നത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് യുവതിയ്ക്ക് രക്ഷപ്പെടാനായത്.





























