ഇരവിപേരൂർ : സംസ്ഥാനത്തെ ഏറ്റവും വലിയ അർബൻ സഹകരണ ബാങ്കുകളിൽ ഒന്നായ തിരുവല്ല ഈസ്റ്റ് കോ ഒപ്പറേറ്റിവ് ബാങ്കിന്റെ ഭരണ സമിതി തിരഞ്ഞെടുപ്പ് ഞാറാഴ്ച ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. തിരഞ്ഞെടുപ്പിൽ 13 സീറ്റിലും എൽ ഡി എഫ് ചരിത്ര വിജയം നേടി. 13 ഭരണ സമിതി അംഗങ്ങളെയാണ് തിരഞ്ഞെടുത്തത്. ജനറൽ വിഭാഗം -6,വനിത -3, പ്രഫഷനൽ-2, നിക്ഷേപം -1, പട്ടിക ജാതി സംവരണം -1 എന്നീ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
യുഡിഎഫ്, എൽഡിഎഫ്, ബിജെപി മുന്നണികളുടെ സ്ഥാനാർഥികൾ ഉൾപ്പെടെ 38 പേർ മത്സര രംഗത്തുണ്ടായിരുന്നു. 1992-93 കാലഘട്ടം വരെ ബാങ്കിനെ സ്നേഹിക്കുന്ന സഹകാരികളുടെ നിയന്ത്രണത്തിൽ ബാങ്ക് വളർച്ചയുടെ ഭാഗമായിരുന്നു. 1993നു ശേഷം പൂർണമായി യു ഡി എഫ് രാഷ്ട്രീയ നിയന്ത്രണത്തിലായി ബാങ്ക്.
1987മുതൽ 99വരെ 2 സീറ്റിൽ മാത്രമായിരുന്നു എൽ ഡി എഫ്. എന്നാൽ ഈ ചരിത്രമാണ് ഈ തവണ തിരുത്തി കുറിച്ച് കൊണ്ട് എൽ ഡി എഫ് 13സീറ്റിലും ജയിച്ചത്. തുടർച്ചയായി യു ഡി എഫ് ബാങ്ക് ഭരണസമിതി നടത്തി കൊണ്ടിരിക്കുന്ന അഴിമതിക്കുമുള്ള കടുത്ത പ്രതികരണമാണ് ബാങ്ക് ഉടമകളുടെ ഭാഗത്തുനിന്നും ഉണ്ടായത്. ബാങ്ക് തെരഞ്ഞെടുപ്പ് ചരിത്രത്തിൽ എൽഡിഎഫ് നേടിയ വൻ വിജയമാണിത്.