ഡോക്ടറേറ്റ് എടുത്ത ഡയറ്റീഷ്യനെ മെഡിക്കല്‍ ഡോക്ടറാക്കി ; തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രി വീണ്ടും വിവാദത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഡോക്ടറേറ്റ് എടുത്ത ഡയറ്റീഷ്യനെ മെഡിക്കല്‍ ഡോക്ടര്‍മാരുടെ പട്ടികയില്‍ ചേര്‍ത്ത് തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രി വീണ്ടും വിവാദത്തിലേക്ക്. ഡോക്ടറേറ്റ് എടുത്തിട്ടുള്ള മീരാ മിഥുന്‍ ഈ ആശുപത്രിയില്‍ മെഡിക്കല്‍ ഡോക്ടര്‍ ആണെന്നാണ്‌ ആശുപത്രി രേഖകളില്‍ നിന്നും വ്യക്തമാകുന്നത്. ആശുപത്രിയുടെ വെബ് സൈറ്റില്‍ ഇത് വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ഇത്തരം സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. മതിയായ യോഗ്യതയില്ലാത്തവരെ ഇവിടെ ഡോക്ടര്‍മാരായി നിയമിക്കുന്നതിനാല്‍ ഇവിടെയെത്തുന്ന രോഗികളും കടുത്ത ആശങ്കയിലാണ്.

ആശുപത്രിയിലെ പ്രധാന ഡോക്ടര്‍മാരുടെ പട്ടികയിലാണ് ഇപ്പോള്‍ മീരാ മിഥുന്‍. ഇവര്‍ Ph.D, M.Phil, MSc യോഗ്യതയുള്ള കണ്‍സള്‍ട്ടന്റ് ഡയറ്റീഷ്യന്‍ ആണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ ഈ ആശുപത്രിയില്‍ ജോലിയില്‍ ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ തന്നെ സമ്മതിക്കുന്നു. ഇവര്‍ക്ക് ഡോക്ടര്‍മാര്‍ക്ക് ഉള്ളതുപോലെ പ്രത്യേക കണ്‍സള്‍ട്ടിംഗ് മുറിയും സൌകര്യങ്ങളും ആശുപത്രി നല്‍കിയിട്ടുണ്ട്. ഇവര്‍ മെഡിക്കല്‍ ഡോക്ടര്‍ ആണെന്ന ധാരണയില്‍ പലര്‍ക്കും അബന്ധം പിണഞ്ഞിട്ടുണ്ട്.

ആശുപത്രിയുടെ വെബ്സൈറ്റ് മുഖേന ഡോക്ടര്‍മാരുടെ അപ്പോയിന്മെന്റ് എടുക്കാന്‍ സംവിധാനമുണ്ട്. ഈ സംവിധാനത്തിലും ഡോ. മീരാ മിഥുന്‍ എന്ന പേര് കാണാം. ആശുപത്രി മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുമുള്ള ഗുരുതരമായ കൃത്യവിലോപമാണ് ഇവിടെ കാണുന്നത്. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ നാളെ ഡോക്ടറേറ്റ് നേടിയാല്‍  അയാളും തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ മെഡിക്കല്‍ ഡോക്ടര്‍മാരുടെ പട്ടികയില്‍ ഇടംപിടിക്കും. പ്രത്യേക കണ്‍സള്‍ട്ടിംഗ്  മുറിയും ബോര്‍ഡും അയാള്‍ക്ക്‌ നല്‍കുമോ എന്നാണ് ഇവിടെയെത്തുന്നവരുടെ ചോദ്യം. ആശുപത്രിയില്‍ എത്തുന്ന രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടി അതീവ ഗൌരവമുള്ളതാണ്. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ അധികൃതര്‍ തയ്യാറാകണം.

തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രി അധികൃതര്‍ക്ക് അബദ്ധം പറ്റിയതാണെന്ന് കരുതാന്‍ സാധിക്കില്ല. ഡോക്ടറേറ്റ് നേടിയിട്ടുള്ള ആളിനെ ആശുപത്രിയിലെ മെഡിക്കല്‍ ഡോക്ടര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് പ്രത്യേക ലക്ഷ്യത്തോടെയാകാം. ഇതിനുമുമ്പും ഇത്തരം സംഭവങ്ങള്‍ ഇവിടെ അരങ്ങേറിയിട്ടുണ്ട്. എം.ബി.ബി.എസ് മാത്രമുള്ള  ഡോക്ടര്‍ സാംസണ്‍ കെ.സാം ഈ ആശുപത്രിയില്‍ ജോലിനോക്കിയത് പീഡിയാട്രീഷ്യന്‍ എന്ന ബോര്‍ഡ് വെച്ചാണ്. വര്‍ഷങ്ങളോളം ഈ വ്യാജ പീഡിയാട്രീഷ്യന്‍ കുഞ്ഞുങ്ങളെ ചികിത്സിച്ചു. ഇതിനെതിരെ മറ്റൊരു ഡോക്ടര്‍ പരാതി നല്‍കിയപ്പോഴാണ് ഈ തട്ടിപ്പുകഥ പുറത്തറിയുന്നത്. ഇത് സംബന്ധിച്ച് കേസും നിലവിലുണ്ടെന്നാണ് വിവരം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എം.ജി സർവകലാശാലയിൽ ഫ്ലെക്സ് വിവാദം കത്തുന്നു ; യൂണിയന് നൽകിയ തുക തിരികെ പിടിക്കാൻ...

0
കോട്ടയം: അസാധാരണ നടപടിയുമായി എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍. സര്‍വ്വകലാശാല...

പൂഞ്ഞാർ ഉരുൾപൊട്ടൽ ദുരന്തം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച ബാഗിൽ 15 പവൻ സ്വർണം

0
കോട്ടയം: പൂഞ്ഞാര്‍ പയ്യാനിതോട്ടം ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ച...

പെട്ടെന്നുണ്ടായ റെഡ് അലേർട്ട് പ്രഖ്യാപനം ആശയക്കുഴപ്പമുണ്ടാക്കി ; സ്കൂളുകൾക്ക് അവധി നൽകാത്തതിൽ വിശദീകരണവുമായി കളക്ടർ

0
കാസര്‍കോട്: ഇന്ന് അവധി പ്രഖ്യാപിക്കാത്തതില്‍ വിശദീകരണവുമായി കാസര്‍കോട് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍....

വ്യാജ ലോട്ടറി വെബ്‌സൈറ്റിലൂടെ വൻ തട്ടിപ്പ്; കേസിൽ തമിഴ്‌നാട് സ്വദേശിയെ പിടികൂടി പൊലീസ്

0
തിരുവനന്തപുരം: ഓണ്‍ലൈന്‍ കേരള ലോട്ടറി തട്ടിപ്പ് നടത്തിയ കേസില്‍ തമിഴ്നാട് സ്വദേശി...