കാസർഗോഡ് : ഭരണ മാറ്റത്തിന് പിന്നാലെ കാസർഗോഡ് എ ആർ ക്യാമ്പിലെ സഹപ്രവർത്തകർക്ക് പോലീസ് ഉദ്യോഗസ്ഥൻ്റെ ഭീഷണി സന്ദേശം. പ്രധാന ചുമതലകളിൽ ഉള്ള ഉദ്യോഗസ്ഥർ ഉടൻ സ്ഥാനമൊഴിയണമെന്ന് കോൺഗ്രസ് അനുകൂല പോലീസ് ഉദ്യോഗസ്ഥൻ ആണ് ഭീക്ഷണി സന്ദേശമയച്ചത്. സിവിൽ പോലീസ് ഓഫീസർ നിക്സൺ അർനോൾഡ് ഫെർണാണ്ടസാണ് എആർ ക്യാമ്പിലെ ഡ്യൂട്ടി തീരുമാനിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇത്തരത്തിൽ ഉള്ള സന്ദേശമയച്ചത് 24 മണിക്കൂറിൽ പ്രധാന ചുമതലകളിലുള്ളവർ സ്ഥാനം ഒഴിയണം എന്നും രാജിവെച്ച് മാറിയില്ലെങ്കിൽ പറിച്ചെറിയും എന്നുമായിരുന്നു ഭീഷണി.
ഇനി ഒരുത്തനും എആർ ക്യാമ്പിൽ ശബ്ദിക്കില്ല എന്ന് വെല്ലുവിളിച്ച ഉദ്യോഗസ്ഥൻ ഇനി ഒരുത്തനും എആർ ക്യാമ്പിൽ ശബ്ദിക്കില്ല എന്നും പറഞ്ഞു. കൂടാതെ പ്രധാന ചുമതലയിലുള്ള എല്ലാവർക്കും സ്ഥാനചലനമുണ്ടാവും എന്ന് കൂട്ടിച്ചേർത്ത നിക്സൺ ബാക്കിയുള്ളവരെ കൃത്യമായി കൈകാര്യം ചെയ്യും എന്നും വെല്ലുവിളിച്ചു. ശബ്ദ സന്ദേശം പിന്നീട് ഗ്രൂപ്പ് അഡ്മിൻ ഡിലീറ്റ് ചെയ്തുവെങ്കിലും വാട്‌സ് ആപ്പ് സന്ദേശം ലഭിക്കുകയായിരുന്നു.
നിഷ്പക്ഷരായി സേവനമനുഷ്ഠിക്കേണ്ട പോലീസ് ഉദ്യോഗസ്ഥർ നേരത്തെ നന്ദാവനത്തും, കാസർഗോഡ് എആർ ക്യാമ്പിലും കോൺഗ്രസ് വിജയം ആഘോഷിച്ചതും പാലക്കാടു സിപിഐഎം ഓഫീസിൽ നടന്ന ആക്രമണങ്ങളിൽ ഭാഗമായതും ആശങ്ക സൃഷ്ടിച്ചിരുന്നു.































