കായംകുളത്ത് പീഡനത്തിനിരയായ പെൺകുട്ടിക്ക് വ്യാജ മരുന്ന് നൽകി ഗർഭഛിദ്രം നടത്തിയ മൂന്ന് പേർ റിമാൻഡിൽ

For full experience, Download our mobile application:
Get it on Google Play

കായംകുളം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം ചതിയിലൂടെ നിയമവിരുദ്ധ ഗർഭഛിദ്രം നടത്തിയ സംഭവത്തിൽ മൂന്ന് പേർ റിമാൻഡിലായി. പ്രതികളായ അഭിജിത്ത് (21), ബന്ധു അജിത്ത്, കായംകുളം പ്രതാംഗമൂട് ജംഗ്ഷനിലെ നാസ് മെഡിക്കൽ സ്റ്റോർ ഉടമ അനസ് (45) എന്നിവരെയാണ് കായംകുളം പോലീസ് പിടികൂടിയത്. രണ്ട് വർഷമായി തുടരുന്ന പീഡനത്തിനൊടുവിൽ പെൺകുട്ടി ഗർഭിണിയായതോടെയാണ് പ്രതികൾ ഗൂഢാലോചന നടത്തിയത്. ഗർഭസ്ഥ ശിശുവിന്‍റെ വളർച്ചയ്ക്കുള്ള മരുന്നാണെന്ന് വിശ്വസിപ്പിച്ച് ഗർഭഛിദ്രത്തിനുള്ള ഗുളിക നൽകി പെൺകുട്ടിയെ വഞ്ചിക്കുകയായിരുന്നു. തുടർന്നുണ്ടായ കടുത്ത രക്തസ്രാവത്തെത്തുടർന്ന് കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് നിയമവിരുദ്ധ ഗർഭഛിദ്ര വിവരം പുറത്തറിയുന്നത്.

വയറ്റിൽ ഭ്രൂണാവശിഷ്ടങ്ങൾ തങ്ങിനിന്ന് ആരോഗ്യനില വഷളായ പെൺകുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നാം പ്രതി അഭിജിത്തിനെതിരെ പോക്സോ നിയമപ്രകാരവും മെഡിക്കൽ സ്റ്റോർ ഉടമയടക്കമുള്ളവർക്കെതിരെ ഗൂഢാലോചന, വഞ്ചന, നിയമവിരുദ്ധ ഗർഭഛിദ്രം എന്നീ വകുപ്പുകൾ ചുമത്തിയുമാണ് കേസെടുത്തിരിക്കുന്നത്. മെഡിക്കൽ സ്റ്റോർ ഉടമ നടത്തിയ ഗുരുതരമായ നിയമലംഘനങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട്ടെ കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി

0
കൊച്ചി: ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ...

എൽഡിഎഫിന്റെ പരാജയത്തിന് നിരവധി കാരണങ്ങൾ ഉണ്ടെന്ന് റാപ്പർ വേടൻ

0
തൃശൂർ: എൽഡിഎഫിന്റെ പരാജയത്തിന് നിരവധി കാരണങ്ങൾ ഉണ്ടെന്ന് റാപ്പർ വേടൻ. പരാജയ കാരണങ്ങൾ...

ആണവമേഖലയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന സൂചന നല്‍കി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി

0
ന്യൂഡല്‍ഹി: ആണവമേഖലയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന സൂചന നല്‍കി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍...

ചർച്ച നടക്കവെ സഭയ്ക്കകത്ത് ഇറങ്ങി നടക്കുന്ന എംഎൽഎമാർക്ക് മുന്നറിയിപ്പുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: ചർച്ച നടക്കവെ സഭയ്ക്കകത്ത് ഇറങ്ങി നടക്കുന്ന എംഎൽഎമാർക്ക് മുന്നറിയിപ്പുമായി സ്പീക്കർ...